മണ്ണാര്‍ക്കാട്: വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്ക രിച്ച് നടപ്പിലാക്കുന്ന ‘വിവ കേരളം’ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കാമ്പയി ന്റെ ഭാഗമായി മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് പരിശോധന നടത്തി. പെണ്‍കുട്ടികളി ലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാ ക്കുകയും ചെയ്യുക എന്നതാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം.ഇതുവരെ 3,00119 പേര്‍ ക്കാണ് അനീമിയ പരിശോധന നടത്തിയത്. ഇതില്‍ 8,189 പേര്‍ക്ക് ഗുരുതര അനീമിയ കണ്ടെത്തി. 69,521 പേര്‍ക്ക് സാരമായ അനീമിയയും 69,668 പേര്‍ക്ക് നേരിയ അനീമി യയും കണ്ടെത്തിയിട്ടുണ്ട്.കൂടുതല്‍ പരിശോധന നടത്തിയത് കൊല്ലം ജില്ലയിലാണ്; 32,146 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. തിരുവനന്തപുരം ജില്ലയില്‍ 28,533 പേരെ യും ആലപ്പുഴ ജില്ലയില്‍ 26,619 പേരെയും പരിശോധിച്ചു.

ഗുരുതര അനീമിയ കണ്ടെത്തിയവരുടെ പട്ടികയില്‍ മുന്നിലുള്ളത് പാലക്കാട് ജില്ലയാ ണ്. ജില്ലയില്‍ 1528 പേര്‍ക്കാണ് ഗുരുതര അനീമിയ കണ്ടെത്തിയത്. മലപ്പുറം ജില്ലയില്‍ 848 പേര്‍ക്കും വയനാട് ജില്ലയില്‍ 753 പേര്‍ക്കും ഗുരുതര അനീമിയ കണ്ടെത്തി.ഏറ്റവും കൂടുതല്‍ പേര്‍ക്ക് സാരമായ അനീമിയ കണ്ടെത്തിയതും പാലക്കാട് ജില്ലയിലാണ്; 7426 പേര്‍. തൊട്ടുപിന്നില്‍ മലപ്പുറം, കൊല്ലം ജില്ലകളാണ്. മലപ്പുറത്ത് 7128 പേര്‍ക്കും കൊല്ലത്ത് 6253 പേര്‍ക്കും സാരമായ അനീമിയ കണ്ടെത്തി.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് നേരിയ അനീമിയ സ്ഥിരീകരിച്ചത് കൊല്ലം ജില്ലയിലാണ്. 8,590 പേര്‍. ആലപ്പുഴയില്‍ 6912 പേര്‍ക്കും തിരുവനന്തപുത്ത് 6176 പേര്‍ക്കും നേരിയ അനീമിയ കണ്ടെത്തി.പട്ടികജാതി , പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഗുരുതര അനീമിയുള്ളത് പാലക്കാടാണ്. പട്ടികജാതി വിഭാഗങ്ങളില്‍ 161 പേര്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ 611 പേര്‍ക്കും ഗുരുതര അനീമിയ സ്ഥിരീകരിച്ചു. പട്ടികജാതി വിഭാഗങ്ങളില്‍ രണ്ടാമത് പത്തനംതിട്ട ജില്ലയും മൂന്നാമത് കൊല്ലം ജില്ലയുമാണ്. പത്തനംതിട്ടയില്‍ 119 പേര്‍ക്കും കൊല്ലത്ത് 92 പേര്‍ക്കും ഗുരുതര അനീമിയ സ്ഥിരീകരിച്ചു.കണ്ണൂര്‍ ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 299 പേര്‍ക്കും കാസര്‍ഗോഡ് 222 പേര്‍ക്കും ഗുരുതര അനീമിയ സ്ഥിരീകരിച്ചു.

പട്ടികജാതി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് സാരമായ അനീമിയയും നേരിയ അനീമിയയും സ്ഥിരീകരിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ജില്ലയില്‍ 957 പേര്‍ക്ക് സാര മായ അനീമിയയും 896 പേര്‍ക്ക് നേരിയ അനീമിയയും കണ്ടെത്തി. ഈ വിഭാഗത്തില്‍ സാരമായ അനീമിയയില്‍ രണ്ടാമത് പാലക്കാട് ജില്ലയും (777) മൂന്നാമത് കൊല്ലം ജില്ലയു മാണ്(722). കൊല്ലത്ത് പട്ടികജാതി വിഭാഗത്തിലെ 844 പേര്‍ക്കും തൃശ്ശൂരില്‍ 516 പേര്‍ക്കും നേരിയ അനീമിയ സ്ഥിരീകരിച്ചു.പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സാരമായ അനീമിയ സ്ഥി രീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളത് വയനാട് ജില്ലയിലാണ്; 1957 പേ ര്‍. പാലക്കാട് 1670, കാസര്‍ഗോഡ് 1307 എന്നിങ്ങനെയാണ് പട്ടികവര്‍ഗ്ഗ വിഭത്തിലെ സാര മായ അനീമിയ ബാധിതരുടെ എണ്ണം.പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ വയനാട് ജില്ലയിലെ 1121 പേര്‍ക്കും കാസര്‍ഗോഡ് 982 പേര്‍ക്കും പാലക്കാട് 483 പേര്‍ക്കും നേരിയ അനിമിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 10,554,773 സ്ത്രീകളാണ് 15 മുതല്‍ 59 വയസ്സുവരെ പ്രായ മുള്ളവരായി ഉള്ളത്. 1,60,807 പട്ടികജാതി പട്ടിക വര്‍ഗ വനിതകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

വിവ ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാര്‍ ലാബുകളില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി ഹീമോഗ്ലോബിന്‍ പരിശോധന നടത്തും. പദ്ധതിയുടെ ഭാഗമായി നേരിയ അനീമിയ ബാധിച്ചവര്‍ക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താന്‍ അവബോധം നല്‍കുകയും സാരമായ അനീമിയ ബാധിച്ചവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ചികിത്സ നല്‍കുകയും ചെയ്യുന്നു. ഗുരുതര അനീമിയ ബാധിച്ചവര്‍ക്ക് താലൂക്ക്, ജില്ലാതല ആശുപത്രികള്‍ വഴി ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സയും നല്‍കും.

ഗ്രാമീണ, നഗര, ഗോത്രവര്‍ഗ, തീരദേശ മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് പദ്ധതി നടപ്പാക്കി വരുന്നത്. ഹീമോഗ്ലോബിനോ മീറ്റര്‍ ഉപയോഗിച്ച് നടത്തുന്ന ക്യാമ്പുക ളിലൂടെയും ആരോഗ്യ സ്ഥാപനങ്ങള്‍ വഴിയുള്ള പരിശോധനകള്‍ വഴിയുമാണ് വിവ കേരളം കാമ്പയിന്‍ സംഘടിപ്പിച്ചു വരുന്നത്. വിവിധ സ്ഥാപനങ്ങള്‍, അങ്കണവാടി പ്രവ ര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പ്രത്യേക ക്യാ മ്പയിനും നടത്തി. 15 മുതല്‍ 18 വയസുവരെയുളള വിദ്യാര്‍ത്ഥിനികളെ ആര്‍.ബി.എസ്. കെ (രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം) നഴ്‌സുമാര്‍ വഴി പദ്ധതിയിലൂടെ പരിശോ ധന നടത്തും.അനീമിയയ്ക്ക് പ്രധാന കാരണമായ പോഷകാഹാര കുറവ് പരിഹരിക്കു ന്നതിന് പ്രാഥമികാരോഗ്യ സബ് സെന്ററുകള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാവര്‍ ക്ക ര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി ശക്തമായ അവബോധം നല്‍കാ നും പദ്ധതി ലക്ഷ്യമിടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!