തിരുവനന്തപുരം: സാങ്കേതികവിദ്യയിലെ പുരോഗതി, വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ്, തല്‍ ഫലമായ സാമ്പത്തിക വികസനം എന്നിവയാണ് കേരളത്തെ സൂര്യോദയ സമ്പദ്വ്യവ സ്ഥയായി പ്രഖ്യാപിക്കുന്ന 2024-25 ലെ ബജറ്റിന്റെ സവിശേഷതകള്‍. അതിദരിദ്രര്‍ ഇല്ലാത്ത കേരളം വിഭാവനം ചെയ്യുന്ന സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിലൂന്നിയ ബജറ്റ് 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. തിരു വനന്തപുരത്തും കോഴിക്കോടും മെട്രോ, ടൂറിസം മേഖലയില്‍ 5000 കോടിയുടെ വിക സന പദ്ധതികള്‍, ഉന്നതവിദ്യാഭ്യാസം , ടൂറിസം ,വ്യവസായം , സാമൂഹ്യവികസനം , വ യോജനക്ഷേമം തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളുടെ സുസ്ഥിര വികസനം 2024-2025 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് ലക്ഷ്യമിടുന്നു.റവന്യു കമ്മി 27,846 കോടി രൂപ(സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.12 ശതമാനം) ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.4 ശതമാനം) നികുതി വരുമാന ത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു. കിഫ്ബി ഉള്‍പ്പെടെ മൂല്യധന നിക്ഷേപ മേഖലയില്‍ 34,530 കോടി വകയിരുത്തി. പൊതുകടം 35988 കോടി രൂപ. സാമ്പത്തിക പ്രതിസന്ധിയ്ക്കിട യിലും കശുവണ്ടി,കയര്‍,കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകള്‍,വിനോദസഞ്ചാ രം, മത്സ്യബന്ധനം,തുറമുഖം തുടങ്ങിയ മേഖലകള്‍ക്ക് ആകര്‍ഷകമായ പാക്കേജുകളും പുതിയ പദ്ധതികളും ബജറ്റ് മുന്നോട്ടുവെയ്ക്കുന്നു.

ബജറ്റ് 2024-25 : ഒറ്റനോട്ടത്തില്‍

2025 നവംബറോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നാണ് 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വിഭാവനം ചെയ്യുന്നത്. കുടുംബശ്രീയ്ക്ക് 265 കോടി, പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി, പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി എന്നിവ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതി യില്‍ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം ലക്ഷ്യമിട്ട് അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ വകയിരുത്തി.

മുതിര്‍ന്ന പൗരന്മാര്‍ക്കായി വാര്‍ദ്ധക്യ സൗഹൃദ ഭവനം പദ്ധതി, എം.എന്‍ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകള്‍ വാസയോഗ്യമാക്കാന്‍ 10 കോടി, കാസര്‍ഗോഡ്, ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് 75 കോടി വീതം, ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി, സഹകരണ മേഖലയ്ക്ക് 134.42 കോടി, ജലസേചനത്തിനും വെള്ളപ്പൊക്ക നിയ ന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി, ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി (202425), കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി, വൈദ്യുതി പദ്ധതിയ്ക്ക് 400 കോടി എന്നിവയും ബജറ്റിലുണ്ട്.

സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കലും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബര്‍ സബ്സിഡി 180 രൂപയാക്കി ഉയര്‍ ത്തി. വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി, ഇടത്തരവും വലുതു മായ വ്യവസായങ്ങള്‍ക്ക് 773.09 കോടി, കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയു ടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം, കശുവണ്ടി വ്യവസായത്തിന് 53.36 കോടി, കശു വണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി, കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി, കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി എന്നിവയും 2024-25 ലെ ബജറ്റിലുണ്ട്. കൂടാതെ പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോ ഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.

സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി, തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി, കയര്‍ വ്യവസായത്തിന് 107.64 കോടി, ഖാദി വ്യവസായ ത്തിന് 14.80 കോടി, കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി, നിക്ഷേപ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് 22 കോടി, സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് ഉദ്യമങ്ങള്‍ക്കായി 6 കോടി, 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആ രോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവ ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയി ട്ടുണ്ട്.ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകള്‍ക്കായി ഓഫീസ് കോംപ്ലക്സ് തിരുവനന്തപുരത്ത് നിര്‍മ്മിക്കാനുള്ള പദ്ധതിയും ബജറ്റിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ക്ക് അവര്‍ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തില്‍ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും.

ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി, കേരള റബ്ബര്‍ ലിമിറ്റഡിന് 9കോടി, വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി, കിന്‍ഫ്രയ്ക്ക് 324.31 കോടി, കെല്‍ട്രോണിന് 20 കോടി, വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി, കേരള സ്പേസ് പാര്‍ക്കിന് 52.50 കോടി എന്നിവ വകയിരുത്തിയിട്ടുണ്ട്.സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി സ്ഥാപിക്കും. കേരള ഡിജിറ്റല്‍ യൂണിവേഴ്സി റ്റിയ്ക്ക് 23.51 കോടി, ഗ്രാഫീന്‍ അധിഷ്ഠിത ഉല്‍പ്പന്ന വികസനത്തിന് 260 കോടി, ഗതാഗത മേഖലയ്ക്ക് 1976.04 കോടി എന്നിവ വകയിരുത്തിയ ബജറ്റ് കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ജീവനക്കാ ര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ അനുവദിക്കും, ഏപ്രില്‍ മാസത്തെ ശമ്പള ത്തോടൊപ്പം ലഭിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷ ന്‍ പദ്ധതിയും ബജറ്റ് വിഭാവനം ചെയ്യുന്നു.ഇത്തവണത്തെ ബജറ്റില്‍ വിളപരിപാലന ത്തിന് 535.90 കോടി വകയിരുത്തിയിട്ടുണ്ട്.

ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി, വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി, നാളികേര കൃഷി വികസനത്തിന് 65 കോടി എന്നിവയും ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി രൂപയും വകയിരുത്തി, ഇതില്‍ 25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളാ യിരിക്കും. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി, മണ്ണ് ജലസംരക്ഷ ണത്തിന് 83.99 കോടി, മൃഗസംരക്ഷണത്തിന് 277.14 കോടി എന്നീ വകയിരുത്തലു കളുള്ള ബജറ്റ്, മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീട്ടുപടിക്കലേക്ക് എന്ന ലക്ഷ്യവും മുന്നോട്ട് വയ്ക്കുന്നു.ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി രൂപയും മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടിയും മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി രൂപയും വകയിരുത്തിയ ബജറ്റ് ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 80.91 കോടിയു ടെയും തീരദേശ വികസനത്തിന് 136.98 കോടിയുടെയും പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്‍കുന്ന പദ്ധതിയ്ക്ക് 10 കോടി, തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 കോടി, പുനര്‍ ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി, മത്സ്യബന്ധന തുറമു ഖങ്ങള്‍ക്കായി 9.5 കോടി, മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധ തിയ്ക്ക് 11.18 കോടി എന്നിവയും ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ 10 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കൂടാതെ പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടിയും ബജറ്റിലുണ്ട്.

നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍, ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി, വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി, പാരിസ്ഥിതിക പുനരുദ്ധാരണ അടി സ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി രൂപ എന്നിവയാണ് സംസ്ഥാന ബജറ്റിന്റെ മറ്റ് പ്രത്യേകതകള്‍.മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി രൂപ, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 6 കോടി, കേരള കാലാവസ്ഥ പ്രതി രോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വി ഹിതം 100 കോടി എന്നിവ വകയിരുത്തിയ ബജറ്റ് ലോകബാങ്ക് സഹായത്തോടെ 5 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടാനും ലക്ഷ്യമി ടുന്നു.

പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം, നാടുകാണിയില്‍ സഫാരി പാര്‍ക്കിന് 2 കോടി, പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് തുടങ്ങിയവയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.ഈ ബജറ്റില്‍ തദ്ദേ ശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. (8532 കോടി വകയിരുത്തല്‍). കൂടാതെ ഗ്രാമവികസനത്തിന് 1768.32 കോടി, തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം ( ഇതിനായി സം സ്ഥാന വിഹിതം 230.10 കോടി) എന്നിവയും ബജറ്റിലുണ്ട്.നഗര വികസന പരിപാടി കള്‍ക്ക് 961.14 കോടി, ബി.ഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്‌കരണവും കശുവണ്ടി, കയര്‍, തഴപ്പായ കരകൗശല നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹാ യത്തിന് 90 കോടി, പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി, പട്ടിക വര്‍ഗ്ഗ വികസ നത്തിന് 859.50 കോടി, മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങള്‍ക്കായി 167 കോടി, ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി, മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടി രൂപ എന്നിവ ഈ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ബജറ്റിലു ണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടികള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യ തകളെ പ്രയോജനപ്പെടുത്താന്‍ പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍ സജ്ജമാക്കും. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും ഒരുക്കും. ഡിജിറ്റല്‍ യൂണി വേഴ്സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!