കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ വെ ടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.ഇരട്ടവാരി പറമ്പന്‍ മുഹമ്മദാ ലിയുടെ മകന്‍ സജീര്‍ എന്ന ഫക്രു (24) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 10.30 ഓടെയാ യിരുന്ന സംഭവം.വെടിയുതിര്‍ത്തതെന്നാണ് പറയപ്പെടുന്നത്.ഇക്കാര്യം മഹേഷ് സുഹൃത്തുക്കളെ വി ളിച്ചറി യിക്കുകയും വിഷം കഴിച്ച് ആത്മഹത്യ ക്ക് ശ്രമിക്കുകയാണെ ന്നും അറിയിച്ചിരുന്നുവത്രേ.

മഹേഷ് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വാഴത്തോട്ടത്തിലെ കാവല്‍പ്പുരയിലാണ് സജീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കാവല്‍പ്പുരയ്ക്കടുത്ത് നിന്നും ഫ്യൂരിടാന്‍ പോലെയുള്ള കീടനാശിനിയുടെ രൂക്ഷഗന്ധവും ഛര്‍ദ്ദി ലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. സജീര്‍ മരിച്ച് കിടന്ന വാഴതോ ട്ടത്തില്‍ നിന്നും ഏകദേശം മുന്നൂറ് മീറ്റര്‍ മാറി അവശ നിലയില്‍ കണ്ടെത്തിയ മഹേഷിനെ ഉടന്‍ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രി യില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.നില ഗുരുതരമായതിനെ തുടര്‍ന്ന് മഹേഷിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്നു.

കൃത്യം നടന്ന സ്ഥലത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്,പാലക്കാട് ഡിവൈഎസ്പി പി ശശികുമാര്‍,സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഇ സുനില്‍കുമാര്‍,മണ്ണാര്‍ക്കാട് എസ് എച്ച് ഒ അജിത് കുമാര്‍,ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്ത് പരി ശോധന നടത്തി.നാടന്‍ തോക്കും കത്തിയും സ്ഥലത്ത് നിന്നും കണ്ടെത്തിയതായും അറിയുന്നു.സംഭവത്തില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ മരി ച്ച നിലയില്‍ കണ്ടെത്തി.ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയടെ മകന്‍ സജീര്‍ എന്ന പക്രു (24) ആണ് മരിച്ചത്.വെടിയേറ്റാണ് മരണമെന്നാ ണ് കരുതുന്നത്.അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴയ്ക്ക് അക്ക രെയുള്ള തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!