പാലക്കാട് : ഹീമോഫീലിയ രോഗികളുടെ കൈയില്‍ ലക്ഷണമില്ലാതെ മരുന്ന് കൊടു ത്തുവിടുന്നതും രോഗിയെ സ്വയം മരുന്നെടുക്കാന്‍ അനുവദിക്കുന്നതും രോഗിയുടെ സുരക്ഷയെ കരുതി നിയന്ത്രിച്ചിരിക്കുന്നതായി ആരോഗ്യവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ചിറ്റൂര്‍, ഒറ്റപ്പാലം, പാലക്കാട് ജില്ലാ ആശുപത്രി, മണ്ണാര്‍ക്കാട്, ആലത്തൂര്‍ താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ ജില്ലയിലെ 6 ആശുപത്രികളില്‍ ഹീമോ ഫീലിയ മരുന്നുകള്‍ ലഭ്യമാണെന്നും പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ഹീമോഫീലിയ രോഗികളുടെ അവസ്ഥ പരിതാപകരമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമാ യ കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാന ഹീമോഫീലിയ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ അലര്‍ജി യ്ക്ക് സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ പരിശീലനം ലഭിച്ച നഴ്‌സു മാര്‍ മരുന്ന് കൊടുക്കേണ്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അത്യാവശ്യഘട്ടത്തില്‍ ഒരു ഡോസ് മരുന്ന് രോഗിക്ക് കൊടുത്തുവിടും. ബ്ലീഡിങ്ങിന്റെ സ്വഭാവമനുസരിച്ച് എത്ര ഡോസ് വേണമെന്നും ആശുപത്രി പ്രവേശനം ആവശ്യമുണ്ടോയെന്നും തീരുമാനി ക്കേണ്ടത് ഡോക്ടറാണ്. രോഗിയുടെ കൈയിലുള്ള മരുന്ന് തീര്‍ന്നതായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ രണ്ടാമത്തെ ഡോസ് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹീമോ ഫീലിയ രോഗികള്‍ക്ക് ഇപ്പോള്‍ ആശുപത്രിയില്‍ ചെന്നാല്‍ മാത്രമാണ് ഫാക്ടര്‍ കിട്ടുന്ന തെന്നും ബ്ലീഡിങ്ങ് തുടങ്ങി ആശുപത്രിയില്‍ ചെല്ലുന്നതിനിടയില്‍ അധികരക്തസ്രാവം കാരണം ബുദ്ധിമുട്ടുണ്ടാവുമെന്നും പരാതിക്കാരനായ ആലത്തൂര്‍ സ്വദേശി ഡോണ്‍ ജോയി പരാതിയില്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ആശാധാരാ പദ്ധതി നോഡല്‍ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!