പാലക്കാട്: ആവിയില്‍ വേവിച്ചെടുത്ത ഇലയടയും കൊഴുക്കട്ടയും ഇടിയപ്പവും പുട്ടും ഇഡ്ഡലിയും എണ്ണക്കടികളും ഉച്ചയ്ക്ക് ചട്ടിക്ക ഞ്ഞിയും പുഴുക്കും ഉള്‍പ്പെടെയുള്ള വിഭവങ്ങളുമായി സിവില്‍ സ്റ്റേഷനുള്ളില്‍ ‘ട്രാന്‍സ് കാന്റീന്‍’ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ, സാമൂഹ്യ നീതി തുടങ്ങിയ വകുപ്പുകളുടെയും പൂര്‍ണ പിന്തുണയോടെയാണ് ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ സംരംഭത്തിന് തുടക്കം കുറി ക്കുറിച്ചിരിക്കുന്നത്. പത്ത് പേര്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ ട്രാന്‍സ്ജ ന്‍ഡര്‍ അയല്‍ക്കൂട്ടമായ ഒരുമയാണ് കാന്റീന്‍ ഏറ്റെടുത്ത് നടത്തു ന്നത്. രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയാണ് കാന്റീനിന്റെ പ്രവര്‍ത്തന സമയം. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം ഒരുക്കും. രാത്രി ഓര്‍ഡറുകള്‍ അനുസരിച്ച് ഭക്ഷണം നല്‍കുന്നുമുണ്ട്. കാന്റീന് നടത്തുന്നതിന് ഇവര്‍ക്ക് പ്രത്യേക പരി ശീലനം ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച 10 ലക്ഷം രൂപയുടെ സഹായത്തോടെയാണ് കാന്റീന്‍ ആരംഭിക്കുന്നത്. സിവില്‍ സ്റ്റേഷനകത്ത് വാടക കെട്ടിടത്തിലാണ് കാന്റീന്‍ പ്രവര്‍ ത്തിക്കുന്നത്.രണ്ട് വര്‍ഷത്തോളമായി ആരംഭിച്ച ഒരു കൂട്ടായ്മയുടെ തുടക്കകാലത്ത് തന്നെയുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കാന്റീന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് എല്ലാവരെയും പോലെ തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവകാശം ഉറപ്പു വരുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് അംഗങ്ങളായ വര്‍ഷ നന്ദിനി, മഞ്ജു, ജയപ്രകാശ് തുടങ്ങിവര്‍ പറഞ്ഞു.കാന്റീനില്‍ ഒതുങ്ങാതെ കാറ്ററിംഗ് ഓര്‍ഡറുകളും ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് ട്രാന്‍സ് കാന്റീന്‍ കൂട്ടായ്മ. ജില്ലാ പഞ്ചായത്ത് , ജില്ലാ ഭരണകൂടം, കുടുംബശ്രീ, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ പിന്തുണയോടെ പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ച സംസ്ഥാന ത്തെ ആദ്യത്തെ ട്രാന്‍സ് കാന്റീന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു സുരേഷ് അധ്യക്ഷ യായി. എ.ഡി.എം.ടി.വിജയന്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ട്രാന്‍സ് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പത്തുലക്ഷം രൂപ മാറ്റി വെച്ചതായും ജില്ലാ പഞ്ചായത്തിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ 45 ഓളം വരുന്ന ജില്ലയിലെ ട്രാന്‍സ് വിഭാഗക്കാര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാമൂഹികനീതി വകുപ്പുമായിചേര്‍ന്ന് ഷെല്‍ട്ടര്‍ ഹോം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണെന്നും സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല ട്രാന്‍സ് വിഭാഗമെന്നും സമൂഹം എല്ലാവരെയും പോലെ അവരെയും പരിഗണിക്കേണ്ടതുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനാണ് പ്രാധാന്യം നല്‍കുന്നത്.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരും എത്തേണ്ടത് അനിവാര്യമാണ്. ഇഷ്ടപ്പെട്ട ജോലി ചെയ്യുവാനും സമ്പാദിക്കാനുള്ള അവസരം സമൂഹത്തില്‍ ട്രാന്‍സ് വിഭാഗത്തിന് ഉണ്ടാവണം. ഇവരില്‍ പലരും പലമേഖല കളിലും പ്രാവീണ്യമുള്ള ആളുകളാണ്. അവര്‍ അംഗീകരിക്ക പ്പെടുക തന്നെ വേണം. അത് അംഗീകരിക്കാന്‍ സമൂഹം തയ്യാറാ വണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം. സന്തോഷ് ബാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ. ബിനുമോള്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഗീതടീച്ചര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. മീര, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!