മണ്ണാര്‍ക്കാട്:തോക്ക് ചൂണ്ടി പണം കവരല്‍ ഉള്‍പ്പെടെ സംസ്ഥാന ത്തെ ആറ് ജില്ലകളിലെ നിരവധി കേസുകളില്‍ പ്രതിയായ മോഷ്ടാവ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി.ആലപ്പുഴ തിരുവണ്ണൂര്‍ ഓതരത്ത് വീട്ടില്‍ സുജേഷ് കുമാര്‍ (39) ആണ് പിടിയിലായത്.ഇടുക്കി,ആലപ്പുഴ, കോട്ടയ,ം പത്തനംതിട്ട, പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലുള്ള പാണ്ടി ഓട്ടോ പാര്‍ട്‌സിന്റെ പിന്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഹംസ അന്റ് സണ്‍സ് എന്ന പെയിന്റിംഗ് ഷോപ്പില്‍ നിന്ന് ഒരു മാസം മുമ്പ് ബാറ്ററിയും ഇന്ധനവും മോഷിച്ചിരുന്നതായി പ്രതി സമ്മതിച്ചു.കെഇകെ 5374 എന്ന നമ്പറിലുള്ള ഒരു ജീപ്പില്‍ വന്ന മോഷണം നടത്തുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രാത്രി നെല്ലിപ്പുഴയില്‍ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രതിയെ വാഹന സഹിതം പിടികൂടിയത്. വാഹനത്തിലെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് പറഞ്ഞു. തോക്ക് ചൂണ്ടി പണം അപഹരിക്കല്‍, നിരവധി മോട്ടോര്‍ സൈക്കിള്‍ മറ്റ് വാഹനങ്ങള്‍ മോഷ്ടിക്കല്‍ കേസുകളില്‍ പ്രതിയാണ്. 15 കൊല്ലത്തോളം ആര്‍മിയില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള പ്രതിയെ മെഡിക്കല്‍ ഫിറ്റ്‌നസ് സ്വഭാവ ദൂഷ്യം എന്നിവ മൂലം കോടതി മുഖാന്തിരം പുറത്താക്കിയതാണെന്ന് പോലീസ് പറഞ്ഞു.സിഎം എംകെ സജീവ്, എസ്‌ഐ അരുണ്‍കുമാര്‍, ഷാഫിസ സഹദ് പ്രിന്‍സ് ജയരാജ് വിജയമണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!