മണ്ണാര്‍ക്കാട്:മൈലാംപാടത്തെ പുലിപ്പേടി മാറ്റാന്‍ വനംവകുപ്പ് അധികൃതര്‍ കെണിയൊരുക്കി.നാട്ടുകാര്‍ കണ്ട പുലിയെ കുടു ക്കാന്‍ പാറമടകള്‍ക്ക് സമീപത്തെ റബ്ബര്‍തോട്ടത്തിലാണ് കൂട് സ്ഥാ പിച്ചത്.വെട്ടുചിറയില്‍ ബേബി ഡാനിയേലിന്റെ റബ്ബര്‍ത്തോട്ട മാണിത്. ഇദ്ദേഹത്തിന്റെ പശുക്കുട്ടിയെ കഴിഞ്ഞ മാസം 12ന് കാണാതായിരുന്നു.പുലി പിടിച്ചതായാണ് പറയപ്പെടുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ കൂട് സ്ഥാപിച്ചിട്ടുള്ളതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.ജനവാസ കേന്ദ്രമായ മൈലാം പാട ത്ത് കഴിഞ്ഞ മാസം 12 മുതല്‍ 30 വരെ നാലോളം പേര്‍ പ്രദേശത്ത് പുലിയെ കണ്ടതായാണ് പറയുന്നത്.വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വന്യജീവി ആക്രമണമുണ്ടായതോടെ ഭീതി ഇരട്ടിച്ചു. സന്ധ്യമയങ്ങി യാല്‍ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ ഭയമുള്ള അവസ്ഥ യാണ്.റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെയാണ് പുലിപ്പേടി ഏറെ പ്രയാസപ്പെടുത്തിയത്.ഇതേ തുടര്‍ന്ന് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാരില്‍ നിന്നും ആവശ്യവ മുയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയും ബ്ലോക്ക് മെമ്പര്‍ രാജന്‍ ആമ്പാടത്തും മണ്ണാര്‍ക്കാട് ഡി എഫ്ഒയ്ക്ക് നിവേദനം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം മണ്ണാര്‍ ക്കാട് റെയ്ഞ്ച് ഓഫീസര്‍ ആഷിഖ് അലി പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു.തുടര്‍ന്ന് കൂട് സ്ഥാപിക്കാന്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ എം.ശശികുമാറിന്റെ നേതൃത്വത്തി ലുള്ള സംഘം വൈകീട്ടോടെ ബേബി ഡാനിയേലിന്റെ തോട്ട ത്തില്‍ കൂട് സ്ഥാപിക്കുകയായിരുന്നു.കഴിഞ്ഞ മാസം 15ന് മേക്കളപ്പാറയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ആറ് ആടുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ സ്ഥാപിച്ചിരുന്ന കൂടാണ് മൈലാംപാടത്തേക്ക് മാറ്റിയിട്ടുള്ളത്. മാസങ്ങളായി മൈലാംപാടം മേഖലയില്‍ വന്യജീവി ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!