മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കണക്കാക്കാനുള്ള ഫീല്‍ഡ്തല പരി ശോധന മേയ് 17 മുതല്‍ 19 വരെ നടത്താനും വയനാട് പ്രദേശങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ഏപ്രില്‍ ആദ്യവാരം നടത്താനും തീരുമാനിച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസിന്റെ അധ്യക്ഷതയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന ശേഷമാണ് തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്തത്. കാട്ടാനകളുടെയും കടുവകളുടെ യും കണക്കെടുപ്പ് നടത്തുമെന്ന് നടപ്പ് നിയമസഭാ സമ്മേളനത്തില്‍ വനം മന്ത്രി അറിയി ച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള തുടര്‍നടപടികളാണ് ആരംഭിച്ചിട്ടുള്ളത്.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുക. അ ഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (ഭരണം) സംസ്ഥാന തലത്തില്‍ നോഡ ല്‍ ഓഫീസറാകും. പെരിയാര്‍, പറമ്പിക്കുളം കടുവാ സങ്കേതങ്ങളിലെ ഫീല്‍ഡ് ഡയറക്ട ര്‍മാരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

മൂന്ന് ദിവസത്തെ ഫീല്‍ഡ് പരിശോധനയില്‍ ഓരോ സാമ്പിള്‍ ബ്ലോക്കിനുള്ളിലെയും ആന പിണ്ഡങ്ങളുടെ എണ്ണവും മനുഷ്യ-വന്യജീവി ഇടപെടലുമായി ബന്ധപ്പെട്ട വിവര ങ്ങളും ജലലഭ്യത, കൃഷി രീതി മുതലായവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ആനകളുടെ ആവാസവ്യവസ്ഥയിലെ മാറ്റത്തെക്കുറിച്ചുള്ള വിവരശേഖരണവും ഈ കാലയളവില്‍ നടത്തും.

ഫീല്‍ഡ് തല പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും സന്നദ്ധപ്രവര്‍ ത്തകര്‍ക്കുമുള്ള പരിശീലനങ്ങള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും. ഇ.ഡി.സി, വി.എസ്. എസ് എന്നിവയില്‍ നിന്നുമുള്ള സന്നദ്ധപ്രവര്‍ത്തകരെയും പരിശീലനത്തില്‍ ഉള്‍പ്പെ ടുത്തും.

    കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ ഒരു ഭാഗം, ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങള്‍, വയനാട് നോര്‍ത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകളുടെ ഭാഗങ്ങള്‍, വയനാട് വന്യജീവി സങ്കേതം എന്നിവ ഉള്‍പ്പെടുന്ന വയനാട് ലാന്‍ഡ്‌സ്‌കേപ്പിലാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്.

ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍, ബ യോളജിസ്റ്റുകള്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ (വൈ ല്‍ഡ് ലൈഫ് എജ്യുക്കേഷന്‍) എന്നിവര്‍ക്കായി ഏപ്രില്‍ ആദ്യവാരം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പരിശീലനം നല്‍കും. വാളയാറിലെയും അരിപ്പയിലെയും സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനര്‍മാര്‍ക്കും പരിശീലനം നല്‍കും.

കടുവകളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നതിന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേ ഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ‘ഓള്‍ ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്റെ’ ഭാഗമായി 2018-ലും 2022-ലും ക്യാമറ ട്രാപ്പുകള്‍ വിന്യസിക്കാന്‍ ഉപയോഗിച്ച 312 സ്ഥല ങ്ങളില്‍ ക്യാമറ ട്രാപ്പുകള്‍ വിന്യസിക്കും.

ക്യാമറ കെണിയില്‍ ഉള്‍പ്പെടുന്ന ഓരോ കടുവയ്ക്കും ഒരു പ്രത്യേക ഐഡി നല്‍കുക യും ക്യാമറ ട്രാപ്പ് വിന്യാസ കാലയളവില്‍ (കേരള വനം വകുപ്പ് പരിപാലിക്കുന്ന ഡാറ്റാ ബേസില്‍ ഉള്‍പ്പെടുത്തുന്നതിന്) ഉപയോഗിച്ച ഏറ്റവും കുറഞ്ഞ പ്രദേശം ഉപയോഗിച്ച് മാപ്പ് ചെയ്യുകയും ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!