മണ്ണാര്‍ക്കാട്: വള്ളുവനാട്ടിലെ ഉത്സവകാലത്തിന് കൊടിയേറ്റുന്ന ഭീമനാട് വെള്ളീലക്കു ന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഈ വര്‍ഷവും അവിസ്മരണീയമാ യി. വാദ്യവിസ്മയങ്ങളും വര്‍ണകാഴ്ചകളും ആചാര അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സംഗമിച്ച താലപ്പൊലി ദേശത്തിന് നിറച്ചാര്‍ത്തായി. അഭൂതപൂര്‍വ്വമായ ജനതിരക്കും അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ടോടെ തട്ടകവഴികള്‍ താണ്ടി ദേശവേലകള്‍ ക്ഷേത്ര ത്തിലേക്കെത്തി. പൊന്‍പട്ടണിഞ്ഞ ഗജവീരന്‍മാരും അകമ്പടിയേകിയ വാദ്യമേളങ്ങ ളും നിറഞ്ഞഎഴുന്നെള്ളത്ത് പൂരപ്രേമികളുടെ മനംനിറച്ചു. പൂതനും തിറയും ആചാര അനുഷ്ഠാന തനിമയേകി. കിഴക്കന്‍, വടക്കന്‍, തെക്കന്‍, പടിഞ്ഞാറന്‍, ടൗണ്‍, വടശ്ശേരി പ്പുറം, അടൂര്‍, കൂമഞ്ചേരിക്കുന്ന്, പെരിമ്പടാരി ദേശ വേലകള്‍ തട്ടകത്തമ്മയെ വണങ്ങി ക്ഷേത്രാങ്കണത്തില്‍ അണിനിരന്നു. ആ കാഴ്ച ചേതോഹരമായി. ഭഗവതിയെ തൊഴുത് കുന്നിറങ്ങിയ ദേശവേലകള്‍ അമ്പലക്കുളത്തിന് അടുത്ത് അരിയേറ് നടത്തി. 72 നാളു കള്‍ നീണ്ട കളമെഴുത്തും പാട്ടിന് ശേഷമാണ് ഞായറാഴ്ച താലപ്പൊലി ആഘോഷിച്ചത്. ക്ഷേത്രത്തില്‍ രാവിലെ താലപ്പൊലി കൊട്ടിയറിയിക്കലും കാഴ്ചശീവേലിയുമുണ്ടായി. താന്ത്രിക പൂജകള്‍ക്ക് തന്ത്രി പന്തലക്കോട്ട് മനയ്ക്കല്‍ ശങ്കനാരായണന്‍ കാര്‍മികത്വം വഹിച്ചു. ഇക്കുറി ആദ്യമായി കഞ്ഞിപ്പാര്‍ച്ചയും ഉണ്ടായിരുന്നു. ചവിട്ടുകളിയും നടന്നു. വൈകിട്ട് ആറരയ്ക്ക് കൊടുന്തിരപ്പുള്ളി മനോജും സംഘവും അവതരിപ്പിച്ച പഞ്ചവാ ദ്യം അരങ്ങേറി. രാത്രി പത്തിന് കോഴിക്കോട് സങ്കീര്‍ത്തനയുടെ പറന്നുയ രാനൊരു ചിറക് നാടകമുണ്ട്.. തൃക്കാര്‍ത്തിക വിളക്ക് ആഘോഷത്തിന്റെ ഭാഗമായി നാളെ വൈകിട്ട് അഞ്ച് മണി മുതല്‍ കാര്‍ത്തിക ദീപം തെളിയിക്കലും തുടര്‍ന്ന് സര്‍വ്വ ഐ ശ്വര്യപൂജയും നടക്കും. 6.30ന് കൂമഞ്ചേരിക്കുന്ന് നാദാഞ്ജലി ഭജന സംഘത്തിന്റെ ഭക്തിഗാനസുധയും അരങ്ങേറും. 7.30ന് കളംപാട്ട്, പുറത്തെഴുന്നെള്ളിപ്പ്, നടുവില്‍ ആല്‍ത്തറക്ക് മുന്നില്‍ അരിയേറിന് ശേഷം കൂറവലിക്കലോടെ ഈ വര്‍ഷത്തെ താല പ്പൊലി മഹോത്സവത്തിന് പരിസമാപ്തിയാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!