ആലത്തൂര്‍:എരിമയൂര്‍ പാടത്ത് കിണറിനു സമീപം ഒഴിഞ്ഞ പറമ്പില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി.തൂങ്ങി മരിച്ച നിലയിലുള്ള മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ചയോളം പഴക്കമുണ്ട്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ സ്ഥലം ഉടമ എരിമയൂര്‍ വടക്കുംപുറം വീട്ടില്‍ സ്വാമിമലയുടെ ഭാര്യ ലീലയാണ് മൃതദേഹങ്ങള്‍ കണ്ടത്.പറമ്പിലെ തേക്ക് മരത്തില്‍ ഒറ്റസാരിയില്‍ ഇരു ഭാഗത്തും തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.അമ്പതിനും അമ്പത്തി അഞ്ചിനും മധ്യേ പ്രായമുള്ള പുരുഷന്റേതും നാല്‍പ്പതിനും നാല്‍പ്പത്തി അഞ്ചിനും മധ്യേ പ്രായമുള്ള സ്ത്രീയുടെയുടെയുമാണ് മൃതദേഹങ്ങളെന്ന് അധികൃതര്‍ പറഞ്ഞു.പുരുഷന്‍ മുണ്ടും ഷര്‍ട്ടും സ്ത്രീ സാരിയുമാണ് ധരിച്ചിരുന്നത്.സ്ത്രീയുടെ ശരീരത്തില്‍ നിന്നും വള, മാല എന്നിവ ലഭിച്ചിട്ടുണ്ട്. ആലത്തൂര്‍ ഡി.വൈ.എസ്.പി ബി.ഡി ദേവസ്യ, സി.ഐ ബോബിന്‍ മാത്യു,എസ്.ഐ എം.ആര്‍ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം നടപടി സ്വീകരിച്ചു.പാലക്കാട് സയന്റിഫിക് ഓഫീസര്‍ രമ്യ ചന്ദ്രന്‍ ,വിരലടയാള വിദഗ്ധരായ കെ.വി അജേഷ്, ആര്‍.രാജേഷ് കുമാര്‍ എന്നിവരുടെ സൂക്ഷ്മപരിശോധനയ്ക്കു ശേഷം മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പുരുഷന്റെ മൃതദേഹം പോലീസ് സര്‍ജന്‍ ഗുജ്‌റാലിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്തു. സ്ത്രീയുടെ മൃതദേഹം ശനിയാഴ്ച പോസ്റ്റ് മാര്‍ട്ടം ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!