മണ്ണാര്‍ക്കാട് : വീട്ടമ്മയെ കൊടുവാള്‍ കൊണ്ട് വെട്ടിയും കല്ല് കൊണ്ട് കുത്തിയും കൊല പ്പെടുത്തിയെന്ന കേസിലെ പ്രതിയ്ക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി പാലാംപട്ട ലക്ഷംവീട് കോളനിയില്‍ അച്ചിപ്ര വീട്ടി ല്‍ റഷീദി (33)നെയാണ് മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി സ്‌പെഷല്‍ കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. പാലാംപട്ട ഈയ്യമ്പലം അക്ഷര കോളനിയിലെ ഫാത്തിമ (48) കൊല്ലപ്പെട്ട കേസിലാണ് വിധി. ഐ.പി.സി. 302 വകുപ്പുപ്രകാരം ജീവപര്യന്തം തട വും ഒരു ലക്ഷം രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധിക തട വും, വകുപ്പ് 449 പ്രകാരം ഏഴു വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴ അടയ്ക്കാനും പിഴയടയ്ക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവിനുമാണ് ശിക്ഷിച്ചത്. ശിക്ഷക ള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2011 ജൂണ്‍മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭ വം. അന്ന് മണ്ണാര്‍ക്കാട് സി.ഐ. ആയിരുന്ന ടി.എസ്. സിനോജാണ് കേസില്‍ അന്വേഷ ണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ശാസ്ത്രീയമായ തെളിവുകളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 17 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയന്‍, കെ.ദീപ എന്നിവര്‍ ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!