ഷോളയൂര്‍:ഷോളയൂര്‍ ചിറ്റൂര്‍ വെങ്കക്കടവ് ഊരിലെ രാമസ്വാമി യുടെ മകന്‍ പഴനിസ്വാമി (31) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് പഴനിസ്വാമി റോഡില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്നത് കണ്ട് നാട്ടുകാരിലൊരാള്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരമറിയി ച്ചത്.ഉടന്‍ പോലീസ് സംഘം സ്ഥലത്തെത്തി പഴനിസ്വാമിയെ അഗളി സിഎച്ച് എസിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാ യില്ല.അഗളി എസ്‌ഐ സാജു, എഎസ് അക്ബറലി,എഎസ്‌ഐ അബ്ദുള്‍ കയ്യൂം, സിപിഒ ബിജു എ്ന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി ജില്ലാ ആശു പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.വട്ടലക്കി ബഥനി സ്‌കൂളിന് സമീപത്ത് വെച്ചാണ് പഴനിസ്വാമിയെ വാഹനമിടിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കും രാവിലെ ആറ് മണിക്കും ഇടയിലാണ് അപകടം നടന്നിരിക്കുന്നത്.കഴിഞ്ഞ രാത്രി ഏഴര മുതല്‍ ഒമ്പതര വരെ പഴനിസ്വാമി കോട്ടത്തറയിലുണ്ടായിരുന്നു.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തി ഒപി ടിക്കറ്റുമെടുത്തിരുന്നു. ആനക്കട്ടി, ദാസന്നൂര്‍ പരിസരത്തും ഇയാളെ കണ്ടതായി പോലീ സിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പഴനി സ്വാമിയെ ഇടിച്ചിട്ട വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.ഇതിന്റെ ഭാഗമായി മുക്കാലി മുതല്‍ തമിഴ്‌നാട് മാങ്കര വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍, ചെക്‌ പോസ്റ്റു കളിലൂടെ കടന്ന പോയ വാഹനങ്ങള്‍ എന്നിവ പോലീസ് പരിശോധിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!