മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കാരാപ്പാടം കോളനിയിലെ ഒരു വീട്ടില്‍ നിന്നും വന്യ ജീവിയുടേതെന്ന് കരുതുന്ന മാംസം വനംവകുപ്പ് പിടിച്ചെടുത്തു. രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ നടത്തിയ പരിശോധന യില്‍ കോളനിയിലെ സുധീഷ് (26)എന്നയാളുടെ വീട്ടില്‍ നിന്നാണ് പാത്രത്തില്‍ സൂ ക്ഷിച്ചിരുന്ന നിലയില്‍ ഒരു കിലോ 180 ഗ്രാം പച്ചമാംസം കണ്ടെടു ത്തത്.സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം കേസെടു ത്തതായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ സുനില്‍കുമാര്‍ അറിയിച്ചു.യുവാവ് പിടിയിലായിട്ടില്ല.മാസം കോടതിയില്‍ ഹാജരാക്കി.കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് വനംവകു പ്പില്‍ നിന്നും ലഭിക്കുന്ന സൂചന.പിടിച്ചെടുത്ത മാംസം കുരങ്ങിന്റേതാണെന്നാണ് വനംവകുപ്പിന്റെ നിഗമനം.ഇത് സംബന്ധിച്ച് സ്ഥിരീകരണത്തിനായി തിരുവനന്തപു രത്തുള്ള രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ലാബിലേക്ക് കോടതി മുഖേന പരിശോ ധനയ്ക്ക് അയ ക്കുമെന്നും ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.കോളനി യില്‍ നടന്ന പരിശോധനയില്‍ ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ സുനില്‍ കുമാര്‍,ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഗ്രേഡ് ജയകൃഷ്ണന്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം ജഗ ദീഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി സുരേഷ് ബാബു,എം അനീഷ്,എസ് പ്രസാദ്, കെ കെ മുഹമ്മദ് സിദ്ദീഖ്,ഫോറസ്റ്റ് വാച്ചര്‍മാരായ പി അബ്ദു,ബി പാര്‍വ്വതി,ഡ്രൈവര്‍ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!