തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍-ദി കോര്‍’ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ‘ആടുജീവിത’ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉര്‍വശിയും, തടവ് എന്ന ചിത്രത്തി ലെ അഭിനയത്തിലൂടെ ബീനാ ആര്‍. ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ‘ആടുജീവിതം’ സംവിധാനം ചെയ്ത ബ്്ളെസ്സിയാണ് മികച്ച സംവിധായകന്‍.

രോഹിത് എം.ജി കൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഇരട്ട’യാണ് മികച്ച രണ്ടാമത്തെ ചിത്രം. ‘പൂക്കാല’ത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് വിജയ രാഘവന്‍ നേടി. ‘പൊമ്പിളൈ ഒരുമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രന് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അഭിനയത്തിന് അവ്യൂക്ത് മോനോന് മികച്ച ആണ്‍ ബാലതാരത്തിനുള്ള പുരസ്‌കാരവും, ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് തെന്നല്‍ അഭിലാഷിന് മികച്ച പെണ്‍ ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

‘കാതല്‍ ദി കോറി’ലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ആദര്‍ശ് സുകുമാരന് ലഭിച്ചു. ആടുജീവിതത്തിന്റെ ക്യാമറ ചലിപ്പിച്ച സുനി കെ.എസ്. ആണ് മികച്ച ഛായാ ഗ്രാഹകന്‍. ‘ഇരട്ട’യിലൂടെ രോഹിത് എം.ജി കൃഷ്ണന്‍ മികച്ച തിരക്കഥാകൃത്തായി. മികച്ച തിരക്കഥ (അഡാപ്റ്റേഷന്‍) പുരസ്‌കാരം ബ്ലെസിക്കാണ് (ആടുജീവിതം).

ചാവേര്‍ എന്ന ചിത്രത്തില്‍ ചെന്താമരപൂവിന്‍ എന്ന ഗാനമെഴുതിയ ഹരീഷ് മോഹനന്‍ ആണ് മികച്ച ഗാനരചയിതാവ്. ചാവേര്‍ എന്ന ചിത്രത്തില്‍ ചെന്താമരപൂവിന്‍ എന്ന ഗാനത്തിന്റെ ഈണത്തിലൂടെ ജസ്റ്റിന്‍ വര്‍ഗീസ് മികച്ച സംഗീതസംവിധായകനായി. കാതല്‍ ദി കോറിലൂടെ മാത്യൂസ് പുളിക്കന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

മികച്ച പിന്നണി ഗായകന്‍ (ആണ്‍) വിദ്യാധരന്‍ മാസ്റ്ററാണ് (ചിത്രം: നനം 1947 പ്രണയം തുടരുന്നു, ഗാനം: പതിരാണെന്നോര്‍ത്തൊരു കനവില്‍). മികച്ച പിന്നണി ഗായിക (പെണ്‍) ആന്‍ ആമിയാണ്. (ചിത്രം: പാച്ചുവും അത്ഭുതവിളക്കും, ഗാനം: തിങ്കള്‍പ്പൂവിന്‍ ഇതളവള്‍).

മികച്ച ചിത്ര സംയോജകൻ – സംഗീത് പ്രതാപ് (ചിത്രം – ലിറ്റിൽ മിസ് റാവുത്തർ)

മികച്ച കലാ സംവിധായകൻ – മോഹൻദാസ് (ചിത്രം – 2018 എവരിവൺ ഈസ് എ ഹീറോ)

മികച്ച സിങ്ക് സൗണ്ട് – ഷമീർ അഹമ്മദ് (ചിത്രം – ഓ ബേബി)

മികച്ച ശബ്ദമിശ്രണം – റസൂൽപൂക്കുട്ടി, ശരത് മോഹൻ (ചിത്രം – ആടുജീവിതം)

മികച്ച ശബ്ദരൂപകൽപ്പന – ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ചിത്രം – ഉള്ളൊഴുക്ക്)

മികച്ച പ്രോസസിങ് ലാബ് / കളറിസ്റ്റ് – വൈശാഖ് ശിവഗണേഷ്/ ന്യൂബ് സിറസ് (ചിത്രം -ആടു ജീവിതം)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത് അമ്പാടി (ചിത്രം – ആടുജീവിതം)

മികച്ച വസ്ത്രാലങ്കാരം – ഫെമിന ജബ്ബാർ (ചിത്രം – ഓ ബേബി)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – റോഷൻ മാത്യു (ഉള്ളൊഴുക്കിലെ രാജീവ്, വാലാട്ടിയിലെ ടോമി എന്നീ കഥാപാത്രങ്ങൾ)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ ഗൗരി ടീച്ചർ എന്ന കഥാപാത്രം)

മികച്ച നൃത്ത സംവിധാനം – ജിഷ്ണു (ചിത്രം – സുലൈഖ മൻസിൽ)

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് – ആടു ജീവിതം (നിർമാതാവ് – വിഷ്വൽ റൊമാൻസ്, സംവിധായകൻ – ബ്ലെസി)

മികച്ച നവാഗത സംവിധായകൻ – ഫാസിൽ റസാഖ് (ചിത്രം – തടവ്)

മികച്ച വിഷ്വൽ ഇഫക്റ്റ്സ് – ആൻഡ്രു ഡിക്രൂസ്, വിശാഖ് ബാബു (ചിത്രം – 2018)

സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് – ശാലിനി ഉഷാദേവി (ചിത്രം – എന്നെന്നും)

സുധീർ മിശ്ര ചെയർമാനും സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകൻ അളകപ്പൻ എൻ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സാഹിത്യകാരൻ എൻ എസ് മാധവ ൻ, ആൻ അഗസ്റ്റിൻ, ശ്രീവത്സൻ ജേ മേനോൻ, മെമ്പർ സെക്രട്ടറി സി അജോയ് എന്നിവർ അംഗങ്ങളുമായ അന്തിമ വിധിനിർണയ സമിതിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ജേതാക്കളെ തെരെഞ്ഞെടുത്തത്. 160 ചിത്രങ്ങളാണ് അവാർഡിന്റെ പരിഗണനക്ക് സമർപ്പിക്കപ്പെട്ടത്. പ്രാഥമിക പരിശോധനക്ക് ശേഷം 38 സിനിമകളാണ് അന്തിമജൂറി അവാർഡ് നിർണയത്തിനായി വിലയിരുത്തിയത്. അന്തിമപട്ടികയിലെ  38 ചിത്രങ്ങ ളിൽ 22 ഉം നവാഗത സംവിധായകരുടേതായിരുന്നുവെന്നത് മലയാള സിനിമയുടെ ഭാവിയെ സംബന്ധിച്ച് ആശാവഹമായ കാര്യമാണെന്ന് ജൂറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

സംവിധായകൻ പ്രിയനന്ദൻ അധ്യക്ഷനും പ്രതാപ് പി നായർ, വിനോയ് തോമസ്, ഡോ. മാളവിക ബെന്നി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയുമായ ഒന്നാം സബ് കമ്മിറ്റിയുടേയും  ഛായാഗ്രാഹകൻ അളകപ്പൻ ചെയർമാനും വിജയ് ശങ്കർ, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, സി ആർ ചന്ദ്രൻ  എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ രണ്ടാം സബ് കമ്മിറ്റിയുടേയും പ്രാഥമിക വിധി നിർണയ ശേഷമാണ് ചിത്രങ്ങൾ അന്തിമവിധിനിർണയ സമിതിക്ക് മുന്നിലെത്തിയത്. 

കിഷോർ കുമാറിന്റെ മഴവിൽ കണ്ണിലൂടെ മലയാള സിനിമ എന്ന കൃതി മികച്ച ചലച്ചി ത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി. ഡോ. രാജേഷ് എം ആർ എഴുതി യ ‘ദേശീയത യെ അഴിച്ചെടുക്കുന്ന സിനിമകൾ’ എന്ന ലേഖനം മികച്ച ചലച്ചിത്ര ലേഖനമായി തെര ഞ്ഞെടുക്കപ്പെട്ടു. ഡോ. ജാനകി ശ്രീധരൻ ചെയർപേഴ്സണും ഡോ. ജോസ് കെ മാനുവ ൽ, ഡോ. ഒ കെ സന്തോഷ് എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമാ യ സമിതിയായിരുന്നു രചനാ വിഭാഗം ജൂറി. നിലവാരമുള്ള എൻട്രികൾ ഇല്ലാത്തതിനാ ൽ മികച്ച കുട്ടികളുടെ ചിത്രം എന്ന വിഭാഗത്തിൽ അവാർഡ് നൽകിയില്ല എന്ന് ജ്യൂറി വ്യക്തമാക്കി.

ജൂറി ചെയർമാൻ സുധീർ മിശ്ര, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, രചനവിഭാഗം ചെയർപെഴ്സൺ ഡോ. ജാനകി ശ്രീധരൻ, ജൂറി അംഗങ്ങളായ പ്രിയനന്ദനൻ, അളകപ്പൻ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!