അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവി ആക്രമണം തുടരുന്നു.ഓലപ്പാറ മൂഴിക്കല്‍ ച്ചാലില്‍ ജോളിയുടെ ആടിനെയും വന്യജീവി കൊന്ന് തിന്ന നിലയി ല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി.വ്യാഴാഴ്ചയാണ് ആടിനെ മേയാന്‍ വി ട്ടതാണ്.പിന്നീട് കാണാതാവുകയായിരുന്നു.വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ പറമ്പില്‍ നിന്നും ആടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.ശരീരഭാഗങ്ങളെല്ലാം തിന്ന നിലയി ലാണ്.പുലിയാണെന്നാണ് നിഗമനം.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച എന്‍എസ്എസ് എസ്റ്റേറ്റില്‍ വെച്ച് പശുവിനേ യും കിടാവിനേയും പുലി ആക്രമിച്ചിരുന്നു.ചളവ,താന്നിക്കുന്ന് പ്ര ദേശങ്ങളിലും വളര്‍ത്തുമൃഗങ്ങള്‍ വന്യജീവിയുടെ ആക്രമണ ത്തി ന് ഇരയായിരുന്നു.മാസങ്ങളായി മലയോര മേഖലയില്‍ കടുവ,പുലി തുടങ്ങിയ വന്യജീവികളുടെ സാന്നിദ്ധ്യമുണ്ട്.ഇതേ തുടര്‍ന്ന് പിലാ ച്ചോലയില്‍ കഴിഞ്ഞ മാസം കെണി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമു ണ്ടായിട്ടില്ല.നിലവില്‍ വന്യജീവി സാന്നിദ്ധ്യമുണ്ടായ പ്രദേശങ്ങളി ലേക്ക് കൂട് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആട്, പശു വളര്‍ത്തലിലൂടെ ഉപജീവനം കണ്ടെത്തുന്ന കര്‍ഷകരും ആശ ങ്കയിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!