മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പറമ്പുള്ളിയില്‍ കൃഷി നാശം വരു ത്തുന്ന കാട്ടുപന്നിയെ വനംവകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സ് വെടി വെച്ച് കൊന്നു.ഇതോടെ മണ്ണാര്‍ക്കാട് റെയ്ഞ്ചിനു കീഴില്‍ ടാസ്‌ക് ഫോഴ്‌സ് വെടിവെച്ച് കൊന്ന കാട്ടുപന്നികളുടെ എണ്ണം നാലായി.

ഇന്ന് രാവിലെ പത്തരയോടെയാണ് ഇര്‍ഷാദ് സ്‌കൂൡന് സമീപത്തെ മേലേപ്പാട്ട് ചാമി നായരുടെ സ്ഥലത്ത് നിന്നും രണ്ട് കാട്ടുപന്നിക്ക് നേരെ വെടിയുതിര്‍ത്തത്.ഇതില്‍ ഒരെണ്ണം രക്ഷപ്പെട്ടതായി വനപാ ലകര്‍ പറഞ്ഞു.ഇതിനെ തിരയുന്നതിനായി ആനമൂളി സ്റ്റേഷനിലേ ക്ക് ഡിഎഫ്ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് ശല്ല്യക്കാരായ കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ച് കൊല്ലുന്നത്.ഉത്തരവ് നടപ്പാക്കിയതിന് ശേഷം മുക്കണ്ണം,ഒന്നാം മൈല്‍,കാരാകുര്‍ശ്ശി എന്നിവടങ്ങളില്‍ നി ന്നായി ഓരോ കാട്ടുപന്നികളെ ടാസ്‌ക് ഫോഴ്‌സ് വെടിവെച്ച് കൊ ന്നിട്ടുണ്ട്.

അട്ടപ്പാടി കക്കുപ്പടി പാടവയല്‍ പ്രദേശങ്ങളില്‍ കൃഷി നശിപ്പിക്കു ന്ന കാട്ടുപന്നിയെ കഴിഞ്ഞ ദിവസം കക്കുപ്പടിയില്‍ വെച്ച് പ്രത്യേക സംഘം വെടിവെച്ച് കൊന്നിരുന്നു.വനാതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ പുറത്തുള്ള ഭാഗങ്ങളിലെ ശല്ല്യക്കാരായ കാട്ടുപന്നി കളെയാണ് കൊല്ലുന്നത്.വനാതിര്‍ത്തിയിലെ മിക്കയിടങ്ങളിലും കാട്ടുപന്നി ശല്ല്യമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!