പാലക്കാട്: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1490 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും. ഇതില്‍ പ്രശ്‌ന സാധ്യതയുണ്ടെന്ന് കണ്ടെത്തിയ 433 ബൂത്തുകളും 61 പ്രശ്‌ന ബാധിത ബൂത്തുകളും 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളും ഉള്‍പ്പെടെ 522 ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനമേര്‍പ്പെ ടുത്തും. കൂടാതെ, 938 മറ്റു ബൂത്തുകളിലും ഇക്കുറി വെബ് കാ സ്റ്റിങ് സൗകര്യമൊരുക്കും.

ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായാണ് 433 പ്രശ്‌ന സാധ്യത പോളിംഗ് ബൂത്തുകളാണ് കണ്ടെത്തിയിരിക്കുന്നത്. 19 പോലീസ് സ്റ്റേഷന്‍ പരിധികളിലായാണ് 61 പ്രശ്‌നബാധിത പോളിംഗ് ബൂത്തു കള്‍ കണ്ടെത്തിയിരിക്കുന്നത്. കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളുടെ പരിധിയിലാണ് 58 മാവോയിസ്റ്റ് സാന്നി ധ്യമുള്ള പോളിംഗ് ബൂത്തുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗിന് പുറമെ പ്രത്യേകം നിരീക്ഷണ ത്തിനായി പ്രത്യേക പോലീസ് നിരീക്ഷണവും ഉണ്ടാകും.

ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് സൗകര്യം നിരീക്ഷിക്കുന്നതിന് ജില്ലാ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ഒരുക്കും. വെബ് കാസ്റ്റിംഗ് തല്‍സ മയം നിരീക്ഷിക്കുന്നതിനായി അറുപതിലേറെ ജീവനക്കാരെ നി യോഗിക്കും. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളില്‍ സി സിടിവി സൗകര്യമൊരുക്കും. മാവോയിസ്റ്റ് സാന്നിധ്യമുള്ള  ബൂത്തു കളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചു വരെ ആയിരിക്കും വോട്ടെടുപ്പ്. വൈകിട്ട് 5 മുതല്‍ 6 വരെ ഒരു മണിക്കൂര്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യാം. മറ്റ് സ്ഥലങ്ങളിലെ ബൂത്തുകളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് സമയം. വൈകിട്ട് 6 മുതല്‍ 7 വരെ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വോട്ട് ചെയ്യാം.  

ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ ശിങ്കപാറ അംഗനവാടി, ആനമൂളി ഫോ റസ്റ്റ് സ്റ്റേഷന്‍, ആനമൂളി എസ് എസ് എ, അമ്പലപ്പാറ തൃക്കാളൂര്‍ എ എം എല്‍ പി എസ് ഉള്‍പ്പെടുന്ന ട്രൈബല്‍ മേഖലയിലെ പോളിംഗ് ബൂത്തുകള്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!