മണ്ണാര്‍ക്കാട്‌: അബുദാബി, ദുബായ്,  ലാവോസ്,  സലാല എന്നി വിടങ്ങളില്‍ നിന്നുംനെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍  ഇന്നലെ (മെയ് 31) ജില്ലയിലെ ത്തിയത് 79 പാലക്കാട് സ്വദേശികള്‍.  ഇവരില്‍ 40 പേര്‍  ഇന്‍സ്റ്റിറ്റി യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.  ബാക്കിയുള്ള 39 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ദുബായില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവ ളത്തില്‍ 16 പാലക്കാട് സ്വദേശികളാണ് തിരിച്ചെത്തിയത്. ഇവരില്‍ ആറ് പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. 10 പേര്‍  വീട്ടില്‍ നിരീക്ഷണത്തിലാണ്.

ലാവോസില്‍  നിന്നും കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 10 പാലക്കാട് സ്വദേശികളില്‍ എട്ട്് പേര്‍  ഇന്‍സ്റ്റിറ്റിയൂ ഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചിട്ടുണ്ട്. രണ്ട് പേര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.

ദോഹയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള ത്തിലെ ത്തിയ 9 പേരില്‍ 5 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 4 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

 അബുദാബിയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള ത്തില്‍ എത്തിയ  31 പേരില്‍ 8 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈ നില്‍  പ്രവേശിച്ചു. ബാക്കി 23 പേര്‍ വീടുകളില്‍ നിരീക്ഷണത്തി ലാണ്.

സലാലയില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ത്തി ലെത്തിയ 8 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

അബുദാബിയില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തിലെത്തിയ 2 പാലക്കാട് സ്വദേശികളും ഇന്‍സ്റ്റിറ്റിയൂഷ നല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

ദുബായില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ത്തില്‍ എത്തിയ മൂന്ന് പാലക്കാട് സ്വദേശികള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേ ജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 870 പ്രവാസികള്‍ നിരീക്ഷണത്തില്‍ജില്ലയില്‍ വീടുകളിലും സര്‍ക്കാരി ന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 870 പ്രവാ സികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 388 പേരാണ് ഇന്‍സ്റ്റി ട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

482 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!