പാലക്കാട് : ജില്ലയില്‍ നിന്നും അതിഥി തൊഴിലാളികളെയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ ഒഡീഷയിലേക്ക് പോയി. 1208 തൊഴി ലാളികളുമായി വൈകീട്ട് 4.50 ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ആദ്യ ട്രെയിന്‍ പോയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കിടക്കുന്ന തൊഴിലാളികളെ ആറ് താലൂക്ക് കേന്ദ്രങ്ങളിലായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രജിസ്‌ ട്രേഷന്‍ നടത്തി മെഡിക്കല്‍ പരിശോധന നടത്തിയാണ് വിട്ടയച്ചത്.

ഒറ്റപ്പാലം സബ് കലക്ടറും ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്ര ഏകോപനത്തിന്റെ നോഡൽ ഓഫീസറുമായ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ എസ്.പി. ശിവവിക്രം, അസിസ്റ്റന്റ് കലക്ടർ ചേതൻകുമാർ മീണ എന്നിവർ ചേർന്ന് റെയിൽവേ ഉദ്യോഗസ്ഥർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ, ആരോഗ്യ വകുപ്പ് , പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തോടെ യാണ് യാത്ര ഏകോപിപ്പിച്ചത്.

തൊഴിലാളികളുടെ യാത്രയ്ക്കായി ഒരുക്കിയത് 37 കെ.എസ്.ആര്‍.ടി.സി. ബസുകള്‍

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നതിനായി 37 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഏര്‍പ്പെടുത്തി. താലൂക്കടിസ്ഥാ നത്തില്‍ മെഡിക്കല്‍ പരിശോധയും രജിസ്‌ട്രേഷനും കഴിയുന്ന തൊഴിലാളികളെയാണ് ബസില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ച്ചത്. ഒരു ബസില്‍ പരമാവധി 30 പേരെ മാത്രം ഉള്‍പ്പെടുത്തി കോവി ഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

മെഡിക്കല്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റും

ജില്ലയില്‍ നിന്നും ആദ്യഘട്ടത്തില്‍ ഒഡീഷയിലേക്ക് പോയ 1208 അതിഥി തൊഴിലാളികള്‍ക്കും മെഡിക്കല്‍ പരിശോധന ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. ആറ് താലൂക്കടി സ്ഥാനത്തില്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചാണ് മെഡിക്കല്‍ പരിശോ ധന നടത്തിയത് . തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരതാപനില അള ക്കുകയും മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി കൊണ്ടുമാണ് ഇവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടി ഫിക്കറ്റ് നല്‍കിയത്.

ട്രെയിനില്‍ ഭക്ഷണകിറ്റ്

ഒഡീഷയിലേക്ക് പോയ അതിഥി തൊഴിലാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിന് ഭക്ഷണവും ഭക്ഷ്യകിറ്റും നല്‍കി. തഹസില്‍ദാരുടെ നേതൃത്വ ത്തില്‍ അതത് താലൂക്ക് കേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണവും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഭക്ഷ്യസാധ ങ്ങളടങ്ങിയ കിറ്റും വിതരണം ചെയ്തു. ആറ് ചപ്പാത്തി, വെജിറ്റബിള്‍ കറി, ഒരു പാക്കറ്റ് ബ്രെഡ്, 200 ഗ്രാം ജാം, നാല് കുപ്പി വെള്ളം എന്നിവയടങ്ങുന്ന കിറ്റാണ് ഓരോ തൊഴിലാളികള്‍ക്കും നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!