ചാലക്കുടി: വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. വാഴച്ചാല്‍ സ്വദേ ശികളായ അംബിക (30), സതീഷ് (34) എന്നിവരാണ് മരിച്ചത്. അതിരപ്പള്ളിക്കും വാഴ ച്ചാലിനും ഇടയക്കുള്ള വഞ്ചിക്കടവിലാണ് സംഭവം. കഴിഞ്ഞദിവസം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു ഇവര്‍. നാലംഗ സംഘമാണ് കാട്ടിലേക്ക് പോയത്. താല്‍ക്കാലികമായി ഒരു ഷെഡ് പണിതാണ് അവര്‍ അവിടെ വിശ്രമിച്ചിരുന്ന ത്. കാട്ടാനവന്നപ്പോള്‍ നാലുപേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു. രക്ഷപ്പെട്ടവര്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ചാലക്കു ടിപുഴയില്‍ നിന്നാണ് കണ്ടെത്തിയത്. സതീഷിന്റെ മൃതദേഹം പാറയില്‍ കിടക്കുന്ന നിലയിലായിരുന്നു. ഞായറാഴ്ച രാത്രി അതിരപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചില്‍തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാ സ്റ്റ്യന്‍ (20)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10മണിയോടെ വനാതിര്‍ത്തിയില്‍ നിന്ന് സെബാസ്റ്റിയനും കൂട്ടുകാരും തേന്‍ശേഖരിച്ച് തിരിച്ചുവരുമ്പോള്‍ കാട്ടാന ആക്രമിക്കു കയായിരുന്നു. സംഭവത്തില്‍ വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അന്വേഷണത്തിന് നിര്‍ദേ ശം നല്‍കി. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. NEWS COURTESY MATHRUBHUMI

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!