പാലക്കാട് :സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പാലക്കാട് കെഎസ്ആര്‍ടിസിയിലെ ശീതീ കരിച്ച വിശ്രമ കേന്ദ്രത്തിന്റെയും പുതുതായി ആരംഭിക്കുന്ന സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ബാംഗ്ലൂരിലേ ക്കുള്ള 48 പെര്‍മിറ്റുകളിലും ഏറ്റവും ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള ബസുകള്‍ ഇറക്കും. ക്രിസ്തുമസ് ഓണം സമയങ്ങളില്‍ സ്വകാര്യ ബസ്സുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കും. ഗ്രാമീണ മേഖലയിലേക്കുള്ള ചെറിയ ബസുകള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. ഗതാഗത മേഖലയിലെ 80 ശതമാനം വിപണി കയ്യിലാക്കുക എന്നതാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. ബഡ്ജറ്റ് ടൂറിസത്തിലൂടെ 185 ശതമാനം വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. തമിഴ്നാട്ടിലേക്ക് പുതിയ 50 ബസ്സുകള്‍ ഇറക്കും. ബസ് റൂട്ട്കളില്‍ കളക്ഷന്‍ ഉറപ്പിക്കാന്‍ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കും. പാലക്കാട് ജില്ലയിലെ കെഎസ്ആര്‍ടിസി ടെര്‍മിനലിലുള്ള ടോയ്ലറ്റ് പരിപാലിക്കുന്നതിന് കോപ്പറേറ്റീവ് സൊസൈറ്റിയായ സുലഭിനെ ഏല്‍പ്പിക്കും.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും യാഡുകളും ക്ലീന്‍ ചെയ്യുന്നതിന് കോണ്‍ട്രാക്ട് നല്‍കാനാണ് തീരുമാനം. ഇതിനായി ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും വൃത്തിയും ഉറപ്പുവരുത്തേണ്ടതുണ്ട്. പാലക്കാട് കെഎസ്ആര്‍ടിസി യിലെ പഴയ ടോയ്ലറ്റ് മാറ്റി സ്ഥാപിച്ചതിനു ശേഷം മാത്രമേ അവിടെ ഇന്ധന പമ്പിന്റെ പണി തുടങ്ങു. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ജീവനക്കാരുടെയും സര്‍ക്കാരിന്റെയും ലക്ഷ്യം. കെഎസ്ആ ര്‍ടിസിയുടെ കൊറിയര്‍ സര്‍വീസ് വഴി അയക്കുന്ന സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ പദ്ധതിയുണ്ട് ഇതിന് സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കും. ബസ്സുകളില്‍ നിന്നുള്ള പരസ്യ വരുമാനം 9 കോടിയില്‍ നിന്ന് 18 കോടി രൂപയായി ഉയര്‍ത്താന്‍ കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ കോംപ്ലക്സുകളില്‍ നിന്ന് വരുമാനം ഉറപ്പാക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ജീവനക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനും വലിയ പരിഗണനയാണ് നല്‍കുന്നത്. സംസ്ഥാനത്ത് ജീവനക്കാര്‍ക്ക് എസി താമസ സൗകര്യം ഒരുക്കിയ ആദ്യ ജില്ല പാലക്കാടാണ് എന്നും മന്ത്രി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അധ്യക്ഷനായി. വി കെ ശ്രീകണ്ഠന്‍ എംപി പരിപാടിയില്‍ മുഖ്യാതിഥിയായി.കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രമോദ് ശങ്കര്‍, ആര്‍ടിഒ സി യു മുജീബ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ എ സി പ്രീമിയം സൂപ്പര്‍ഫാസ്റ്റും മൈസൂര്‍ റൂട്ടില്‍ സൂപ്പര്‍ ഡീലക്സുമാണ് ഇന്നുമുതല്‍ പാലക്കാടില്‍ നിന്നും സര്‍വീസ് തുടങ്ങിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!