കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന കവിയൂര്‍ പൊന്ന മ്മ(80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികി ത്സയിലായിരുന്നു.ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയാ യി സിനിമയിലെത്തിയ പൊന്നമ്മ സത്യന്‍, മധു,പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ അമ്മ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകള്‍ അടക്കം വ്യത്യസ്തമായ വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിര ത്തോളം സിനിമകളില്‍ അഭിനയിച്ചു. മേഘതീര്‍ഥം എന്ന ചിത്രം നിര്‍മിച്ചു. മികച്ച സഹ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടം നേടിയിട്ടുണ്ട്.

പത്തനംതിട്ടയിലെ കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടേയും മകളായി 1944 ജനുവരി 6നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂര്‍ രേണുക അടക്കം ഇളയ ആറു സഹോദരങ്ങള്‍ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരുവയസ്സുള്ളപ്പോള്‍ കവിയൂരി ല്‍ നിന്നും കോട്ടയത്തെ പൊന്‍കുന്നത്തേക്ക് താമസം മാറി. അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ സംഗീത താല്‍പര്യത്താല്‍ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ് സുബ്ബലക്ഷ്മിയെ പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം. കുടുംബി നി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മ വേഷത്തില്‍ അഭിനയിച്ചത്. തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ സത്യന്‍, മധു എന്നിവരുടെ അമ്മ വേഷമായിരുന്നു. പിന്നീട് നെഗറ്റീവ് റോളുകളടക്കം ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു. പി.എന്‍ മോഹ നന്‍, വിന്‍സെന്റ്, എം.ടി വാസുദേവന്‍ നായര്‍, രാമുകാര്യാട്ട്, കെ.എസ് സേതുമാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍, മോഹന്‍ തുടങ്ങിയ മലയാള ത്തിലെ പ്രമുഖ സംവിധായകരില്‍ മിക്കവരുടേയും സിനിമകളില്‍ അഭിനയിച്ചു.

അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെല്‍റ്റ്, കരകാണാക്കടല്‍, തീര്‍ഥയാത്ര, നിര്‍മാല്യം, നെല്ല്, അവളുടെ രാവുകള്‍, കൊടിയേറ്റം, ഓപ്പോള്‍, കരിമ്പന, തിങ്കളാഴ്ച നല്ലദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവര്‍ത്തനം, നഖക്ഷതങ്ങള്‍, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോല്‍, ഭരതം, സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍, എട്ടോളം സിനിമകളില്‍ പാടിയിട്ടുണ്ട്. ഇരുപത്തിയഞ്ചിലേറെ ടെലിവിഷന്‍ പരമ്പകരളില്‍ വേഷമിട്ടു. സിനിമാ നിര്‍മാതാവും തിരക്കഥാകൃത്തുമായ മണിസ്വാമിയാണ് ഭര്‍ത്താവ്. മക്കള്‍: ബിന്ദു. മരുമകന്‍: വെങ്കട്ടറാം ( യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് മിഷനില്‍ പ്രഫസര്‍)

ഉള്ളടക്കത്തിന് കടപ്പാട്: മലയാള മനോരമ ഓണ്‍ലൈന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!