മണ്ണാര്‍ക്കാട് : ഒക്ടോബര്‍ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള തനത് ഭൂമി റവ ന്യൂ വകുപ്പിലേക്ക് പുനര്‍നിക്ഷിപ്തമാക്കി അര്‍ഹരായവര്‍ക്ക് പട്ടയം കൊടുക്കാന്‍ സര്‍ ക്കാര്‍ ചട്ടഭേദഗതി കൊണ്ടുവരികയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. മണ്ണാര്‍ ക്കാട്-അട്ടപ്പാടി താലൂക്ക്തല പട്ടയമേള മണ്ണാര്‍ക്കാട് എംഇഎസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങി പഞ്ചായത്തിന് നല്‍കിയ ഭൂമി, പഞ്ചായത്ത് വില കൊടുത്ത വാങ്ങിയ ഭൂമി, വിവിധ ഹൗസിംഗ് പ്രോജക്ടുകള്‍ക്കായി പഞ്ചായത്തുകളുടെ കൈവശം വന്ന ഭൂമി തുടങ്ങിയവ അര്‍ഹര്‍ക്ക് നല്‍കാന്‍ വില്ലേജില്‍ ആരംഭിച്ച് ജില്ല കലക്ടര്‍, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ വഴി വീണ്ടും പരിശോധിച്ച് തനത് ഭൂമിയില്‍ അതിവേഗ പ്രശ്‌നപരിഹാരം സാധ്യമാകും വിധമുളള നിയമഭേദഗതി നടത്താനാണ് തദ്ദേശവകുപ്പിന്റെ തീരുമാനം

94-ലെ ആക്ട് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ കളിസ്ഥലം, മേച്ചില്‍ പുറം, ശ്മശാനം എന്നി തദ്ദേശസ്ഥാപനങ്ങള്‍ക്ക്് സംരക്ഷണാവകാശമുളള ഭൂമിയുടെ കാര്യത്തില്‍ കാലതാമസമില്ലാതെ തീരുമാനമെടുക്കാന്‍ റവന്യൂ വകുപ്പിന്റെ ജില്ലാ മേധാവിയായ ജില്ല കലക്ടറെ പഞ്ചായത്ത് വകുപ്പ് ജില്ലാ മേധാവി, അതത് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി എന്നിവയോടെ ചുമതലപ്പെടുത്താം. ഇത്തരമൊരു സംവിധാനം എക്‌സി ക്യൂട്ടീവ് ഓര്‍ഡറിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ 1900 കോളനികളില്‍ ഭൂമിക്ക് നാഥന്മാര്‍ ഉണ്ടാവുമെന്നും മന്ത്രി കെ.രാജന്‍ വ്യക്തമാക്കി. അത് നടപ്പാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് സര്‍ക്കാര്‍. മണ്ണാര്‍ക്കാട് അട്ടപ്പാടി താലൂക്കുകളില്‍ 1439 പട്ടയങ്ങളാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ല പട്ടയവിതരണത്തില്‍ സമാനതകളില്ലാത്ത റെക്കോഡ് കരസ്ഥമാക്കി മുന്നോട്ട് പോകുന്ന ജില്ലയാണ്.സര്‍ക്കാറിന്റെ ആദ്യ 100 ദിനത്തില്‍ 7606 പട്ടയങ്ങളും രണ്ടാം 100 ദിനത്തിനകത്ത് 17879 പട്ടയങ്ങളം മൂന്നാം 100 ദിനത്തിനകത്ത് 7218 പട്ടയ ങ്ങളും ഇപ്പോള്‍ നടക്കുന്ന നാലാം 100 ദിനത്തിനകത്ത് ഇന്ന് നടക്കുന്ന ചടങ്ങുകളില്‍ വിതരണം ചെയ്യുന്നതടക്കം മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ 41879 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നതെന്നും കേരളത്തിലെ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്ന ജില്ലയായി പാലക്കാട് മാറിയെന്നും മന്ത്രി വ്യക്തമാക്കി. പലവിധത്തില്‍ പല വകുപ്പുകളുടെ കൈയ്യിലുളള ഭൂമി അവരുടെ അനുവാദത്തോടെ സര്‍ക്കാറിന് വേണ്ടി പട്ടയം കൊടുക്കാന്‍ കഴിയുന്ന വിധത്തില്‍ ആലോചന നടക്കുന്നതായും തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് സ്പീക്കറായിരുന്ന സമയത്ത് തൃത്താലയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പക്കലുളള ഭൂമിക്ക് പട്ടയം കൊടുക്കുക എന്ന ആശയത്തിലേക്ക് കേരളം വരുന്നതെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു.ഭൂരഹിതരായ മനുഷ്യര്‍ക്ക് പരമാവധി വേഗത്തില്‍ ഭൂമി നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം അതിന്റെ ഭാഗമായി രൂപീകരിച്ച പട്ടയമിഷന്‍ , പട്ടയ അസംബ്ലി ഉള്‍പ്പെടെയുളള ചുവടുവെയ്പ്പുകള്‍ സര്‍ക്കാര്‍ നടത്തിയതായും മന്ത്രി പറഞ്ഞു.

കെ ശാന്തകുമാരി എം.എല്‍.എ. അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മരുതി മുരുകന്‍, വി.പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതി അനില്‍കുമാര്‍, രാജന്‍ ആമ്പാടത്ത്, എ.ഷൗക്കത്തലി, പി.എസ് രാമചന്ദ്രന്‍ മാസ്റ്റര്‍, ഒറ്റപ്പാലം സബ്കളക്ടര്‍ മിഥുന്‍ പ്രേംരാജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മണികണ്ഠന്‍ പൊറ്റശ്ശേരി, അസീസ് ഭീമനാട്, റഷീദ് ആലായന്‍, എ.കെ. അബ്ദുള്‍ അസീസ്, ബാലന്‍ പൊറ്റശ്ശേരി, ഭാസ്‌കരന്‍ മുണ്ടക്കണ്ണി, ബിജു നെല്ലമ്പാനി, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!