മലപ്പുറം: വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. മലപ്പുറോ കോഡൂര്‍ ഊരോത്തൊടിയിൽ അബ്‌ദുറസാഖ് നൽകിയ പരാതിയില്‍ മാഗ്മാ എച്ച്.ഡി.ഐ പൂനാവാല ഫിന്‍കോര്‍പ്പ് കമ്പനിക്കെതിരയൊണ് വിധി.

പരാതിക്കാരൻ സ്വന്തം മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുമ്പോൾ പിറകിൽ നിന്നും വ ന്ന കാർ ഇടിച്ച് ഗുരുതരമായ പരുക്കേറ്റിരുന്നു. ചികിൽസ തീർന്നപ്പോൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് പരിശോധിച്ച് 75% ശാരീരിക അവശതയു ള്ളതായി സർട്ടിഫിക്കറ്റ് നൽകി. വാഹന ഉടമയെന്ന നിലയിൽ അപകടത്തിൽ മരണപ്പെ ടുകയോ 50% ത്തിൽ അധികമായ ശാരീരിക അവശത ഉണ്ടാവുകയോ ചെയ്താൽ പതിന ഞ്ച് ലക്ഷം രൂപ ഇൻഷുറൻസ് തുക നൽകണമെന്ന പോളിസി വ്യവസ്ഥ പ്രകാരം ആനു കൂല്യത്തിനായി അപേക്ഷിച്ചെങ്കിലും തുക അനുവദിച്ചില്ല. മതിയായ രേഖകൾ സമർപ്പി ച്ചില്ലെന്ന കാരണം പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതിയുമായി എത്തിയത്.

പരാതിക്കാരനെ മഞ്ചേരി ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയ തിൽ 74% ശാരീരിക അവശതയുണ്ടെന്ന് റിപ്പോർട്ട് ചെയ്‌തു. തെളിവുകൾ പരിശോധിച്ച കമ്മീഷൻ ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും പരാതിക്കാരന് ഇൻഷു റൻസ് ആനുകൂല്യത്തിന് അർഹതയുണ്ടെന്നും രേഖകൾ മതിയായതാണെന്നും വിധിച്ചു. യഥാസമയം ഇൻഷുറൻസ് തുക നൽകാത്തതിനാൽ സേവനത്തിൽ വീഴ്ചയുണ്ടെന്നും ഇൻഷുറൻസ് തുകയായ പതിനഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ അമ്പതിനായിരം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം തുക നൽകാത്ത പക്ഷം ഹരജി ബോധിപ്പിച്ച തീയതി മുതൽ ഏഴു ശതമാനം പലിശയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രിതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!