ചെര്‍പ്പുളശ്ശേരി : വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ഷൈമിലി (30), സമീറാം എന്നിവരാണ് മരിച്ചവര്‍. ബംഗാള്‍ സ്വദേശി ബസുദേവിന്റെ ഭാര്യയും കുഞ്ഞുമാണ്. പശുക്കളെ വളര്‍ത്തുന്ന ഫാമില്‍ ജോലി ചെയ്യുന്നയാളാണ് ബസുദേവ്. വെളളിനേഴി പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ പാറക്കുണ്ട് ഭാഗത്ത് ചെട്ടിയാര്‍തൊടി രതീഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ബസുദേവ് ജോലി ചെയ്യുന്നത്. ആറടിയോളമുള്ള വെട്ടുകല്ലില്‍ നിര്‍മിച്ച ജലസംഭരണി തകര്‍ന്നതിനിട യില്‍പെട്ടാണ് ദുരന്തമുണ്ടായത്. പശുക്കള്‍ക്ക് പുല്ലരിഞ്ഞശേഷം യുവതിയും കുഞ്ഞും ജലസംഭരണിയ്ക്ക് സമീപത്തുള്ള ടാപ്പില്‍ നിന്നും കൈകഴുകുമ്പോള്‍ സംഭരണി തകരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒന്നരവര്‍ഷം മുമ്പാണ് സംഭരണി നിര്‍മിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ ഫാം പരിസരത്തെത്തിയ നാട്ടുകാരാണ് ജലസം ഭരണിയുടെ പരിസരത്ത് അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടത്. പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!