പുലാപ്പറ്റ: അമ്പതടിയോളം വെള്ളമുള്ള കോണിക്കഴി മുണ്ടോലി ചെഞ്ചുരുളി ക്വാറിയില്‍ കാല്‍വഴുതി വീണ് രണ്ട് പേര്‍ മരിച്ചു. ചെഞ്ചുരുളി മണികണ്ഠന്റെ മകന്‍ മേഘജ് (18), രവീന്ദ്രന്റെ മകന്‍ അഭയ് (21) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. ഇന്നലെ രാത്രി 10.30നാണ് സംഭവം. വീടിന് സമീപത്തെ ക്വാറിക്ക് സമീപം സംസാരിച്ച് നടന്നുപോകുന്നതിനിടയില്‍ മേഘജ് കാല്‍വഴുതി വീഴുകയും രക്ഷിക്കാന്‍ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നുന്നെന്ന് പൊലിസ് പറഞ്ഞു. ഇത് കണ്ട മറ്റൊരു സമീപവാസി ഉടന്‍ പൊലിസില്‍ വിവരം അറിയിച്ചു. കോങ്ങാട് അഗ്നിശമനസേനയെത്തി തിരച്ചില്‍ നടത്തി ആദ്യം മേഘജിന്റെയും പിന്നീട് 12.30ഓടെ അഭയിന്റെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മേഘജ് പുലാപ്പറ്റ എംഎന്‍കെഎം സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കി. നെഹ്‌റു കോളജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് അഭയ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!