കോട്ടോപ്പാടം : സൈലന്റ്വാലി വനമേഖലയില്‍ നിന്നുമെത്തുന്ന കാട്ടാനകളെ പ്രതിരോ ധിക്കാന്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കിലോമീറ്ററില്‍ കൂടി സൗരോര്‍ജ്ജ തൂക്കുവേലി സജ്ജമായി. കോട്ടോപ്പാടം പഞ്ചായത്തിലെ മുപ്പതേക്കര്‍ മുതല്‍ തോട്ടപ്പായി വരെയുള്ള ഭാഗത്താണ് തൂക്കുവേലി നിര്‍മാണം പൂര്‍ത്തിയായത്. കഴിഞ്ഞദിവസം ഇതിലൂടെ വൈദ്യുതി കടത്തിവിടുകയും ചെയ്തു.

കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍ മുതല്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ വരെയുള്ള 16 കിലോ മീറ്ററില്‍ രണ്ടാംഘട്ടമായി പ്രതിരോധ വേലി സ്ഥാപി ക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ പുരോഗമിച്ച് വരികയാണ്. മുപ്പതേക്കര്‍ മുതല്‍ അമ്പലപ്പാറ വരെ ഏഴ് കിലോമീറ്റര്‍ ദൂരത്താണ് തൂക്കുവേലി നിര്‍മാണം നടന്ന് വരുന്നത്. ഇതില്‍ ഒരു കിലോമീറ്ററിലാണ് വേലി നിര്‍മിച്ചത്. തോട്ടപ്പായി മുതല്‍ അമ്പല പ്പാറ വരെയായുള്ള ഭാഗത്തേക്ക് വേലി ഒരുക്കുന്നതിന് അടിക്കാട് വെട്ടിത്തെളിച്ച് തൂണുകളും കമ്പികളും സ്ഥാപിക്കുന്ന പ്രവൃത്തികളും നടന്നു വരികയാണ്. ഓരോ കിലോമീറ്റര്‍ ഇടവിട്ടാണ് സൗരോര്‍ജ്ജപാനലും ബാറ്ററിയും സ്ഥാപിക്കുന്നത്. നബാര്‍ഡ് ഫണ്ട് 1,21, 59,000 രൂപ ചെലവിലാണ് പ്രവൃത്തികള്‍.

മഴക്കാലത്തിന് മുന്നേ അമ്പലപ്പാറ മേഖലയില്‍ വേലിനിര്‍മാണം പൂര്‍ത്തീകരിക്കുക യാണ് വനംവകുപ്പിന്റെ ലക്ഷ്യം. ഇത് കഴിഞ്ഞാവും കുരുത്തിച്ചാല്‍ മുതല്‍ പൊതുവ പ്പാടം വരെയുള്ള പ്രവൃത്തികള്‍ നടത്തുക. രൂക്ഷമായ കാട്ടാനശല്ല്യം നേരിടുന്ന തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഫലപ്രദമായ പ്രതിരോധ സംവിധാനം വേ ണമെന്ന ആവശ്യം ശക്തമാണ്. ഇതേ തുടര്‍ന്നാണ് സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിക്കാ ന്‍ വനംവകുപ്പ് പദ്ധതിയിട്ടത്. വനാതിര്‍ത്തികളില്‍ സൗരോര്‍ജ്ജതൂക്കുവേലി വരുന്ന തോടെ കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലെ വനയോര ഗ്രാമങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന കാട്ടാനശല്ല്യത്തിന് പരിഹാരമാകുമെന്നാണ് പ്ര തീക്ഷ. നേരത്തെ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിച്ചിരുന്നു. ഇത് വിജയമായതോടെയാണ് കൂടുതല്‍ ദൂരത്തേക്ക് പദ്ധതി വ്യാപിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!