മണ്ണാര്‍ക്കാട് : വിറകുതടി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ച സംഭവത്തില്‍ യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പുഴ തൃക്കള്ളൂര്‍ നെച്ചുള്ളി കോളനി മനകിലെകുടി വീട്ടില്‍ സുധീര്‍ (43) ആണ് അറസ്റ്റിലാ യത്.

ഇയാളുടെ സഹോദരി ഭര്‍ത്താവ് മണ്ണാര്‍ക്കാട് ആണ്ടിപ്പാടത്ത് താമസിക്കുന്ന ഹാരിസ് (55) ആണ് മരിച്ചത്. പെരുന്നാള്‍ ദിനത്തില്‍ സുധീറിന്റെ വീട്ടില്‍ വെച്ചായി രുന്നു സംഭവം. വീട്ടിലെത്തിയ സഹോദരിയേയും മകളേയും ഹാരിസ് ഉപദ്രവിച്ചതായി പൊലിസ് പറയുന്നു. സുധീറിന്റെ സഹോദരിയ്ക്ക് തലയ്ക്കടിയേറ്റ് മുറിവേല്‍ക്കുകയു ണ്ടായി. ഇതു ചോദ്യം ചെയ്ത സുധീറും ഹാരിസും തമ്മില്‍ വാക് തര്‍ക്കവും അടിപിടിയു മുണ്ടായി. ഇതോടെ സുധീര്‍ സമീപം കിടന്നിരുന്ന വിറകുകഷ്ണമെടുത്ത് ഹാരിസിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയിലാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.പി.സുലൈമാന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ വിനോദ് കുമാര്‍, അഷറഫ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം സുധീറിനെ അറസ്റ്റ് ചെയ്യുക യായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!