ആലത്തൂര്‍ : കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോയി തടവിലാക്കിയ യുവാവിനെ പൊലിസ് രക്ഷപ്പെടുത്തി. ആലത്തൂര്‍ മൂച്ചിക്കാട് നവാസിനെയാണ് (34) നാലംഗ സംഘം വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗംലം ചെറാട്ട് വീട്ടില്‍ വിഷ്ണുരാജ് (29), സഹോദരന്‍ ജിഷ്ണു (26) ആലത്തൂര്‍ വെങ്ങന്നൂര്‍ പള്ളിമുക്കില്‍ യൂനസ് (35), പെരിങ്ങോട്ടുകുര്‍ശ്ശി തുവക്കാട് സുമേഷ് (34) എന്നിവരെയാണ് പൊലിസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ യായിരുന്നു സംഭവം. വിഷ്ണുരാജിന്റെ അഞ്ചുമൂര്‍ത്തിമംഗലത്തെ വീട്ടില്‍ നിന്നാണ് നവാസിനെ പൊലിസ് കണ്ടെത്തിയത്. വിദേശത്തേക്ക് വിദ്യാര്‍ഥികളെ പഠനത്തിനാ യും ജോലിക്കായും കൊണ്ടുപോകുന്ന വടക്കഞ്ചേരിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു നവാസ്. കഴിഞ്ഞ ദിവസം ഇയാള്‍ ജോലിരാജി വെച്ച് പോന്നു. സ്ഥാപനത്തിനെതിരെ നവാസ് കുപ്രചരണം നടത്തിയെന്ന് പറഞ്ഞ് ഇക്കാര്യം ചോദി ക്കാനാണ് സ്ഥാപന ഉടമയായ വിഷ്ണുരാജ്, ജിഷ്ണു, യൂനസ്, സുമേഷ് എന്നിവര്‍ നവാസിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയത്. വാക്കുതര്‍ക്കത്തിനിടെ കാറില്‍ വലിച്ചുകയറ്റി തട്ടി ക്കൊണ്ട് പോയി. കാറില്‍ വച്ചും അഞ്ചുമൂര്‍ത്തിമംഗലത്തെ വീട്ടില്‍വച്ചും നവാസിനെ മര്‍ദിച്ചു. നവാസിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആലത്തൂര്‍ പൊലി സ് അഞ്ചുമൂര്‍ത്തി മംഗലത്തെ വീട്ടില്‍എത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!