കോട്ടോപ്പാടം : പഞ്ചായത്തിലെ കണ്ടമംഗലം പുറ്റാനിക്കാടില്‍ കാട്ടാനശല്ല്യം രൂക്ഷം. കാട്ടാനക്കൂട്ടത്തിന്റെ വിഹാരം പ്രദേശത്തെ ഭീതിപ്പെടുത്തുകയാണ്. കഴിഞ്ഞദിവസം പുറ്റാനിക്കാട് ജുമാമസ്ജിദ് വളപ്പിലേക്കും ഖബര്‍സ്ഥാനിലേക്കുമെത്തിയ കാട്ടാനക്കൂട്ടം നാശനഷ്ടങ്ങളുണ്ടാക്കി. ഖബര്‍സ്ഥാനിലൂടെ ആനകള്‍ നടന്നതിനാല്‍ ചില ഖബറുകള്‍ താഴുകയും ചെയ്തിരുന്നു. പള്ളിവളപ്പിലെ അറുപതോളം വാഴകളും പതിനഞ്ചോളം തെ ങ്ങുമുള്‍പ്പടെ ആനകള്‍ നശിപ്പിച്ചു. രാത്രിയില്‍ വനപാലകരും ആര്‍.ആര്‍.ടിയും നാട്ടുകാ രുമെല്ലാം ചേര്‍ന്നാണ് ആനകളെ തുരത്തിയത്. ഒളപ്പമണ്ണ റോഡിലൂടെ വരികയായിരുന്ന രണ്ട് പേര്‍ കാട്ടാനക്ക് മുന്നില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പുറ്റാനിക്കാടിലെ കാട്ടാനപ്രശ്‌നമറിഞ്ഞ് ഡി.എഫ്.ഒ യു.ആഷിഖ് അലി പ്രദേ ശം സന്ദര്‍ശിച്ചു. കാട്ടാനകളെ നിരീക്ഷിക്കാന്‍ കാവലേര്‍പ്പെടുത്തിയിട്ടുള്ളതായി അദ്ദേ ഹം അറിയിച്ചു. കാട്ടാനകള്‍ നാട്ടിലേക്കിറങ്ങാതിരിക്കാന്‍ വനാതിര്‍ത്തിയില്‍ ഫെന്‍ സിംഗ് ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!