അഗളി: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരണം റിപ്പോര്‍ട്ട് ചെയ്തു. പുതൂര്‍ ഊരിലെ മേലേ ചാവടിയൂരില്‍ ശെല്‍വി-മണികണ്ഠന്‍ ദമ്പതികളുടെ മുപ്പത് ആഴ്ച വളര്‍ച്ചയുള്ള കുട്ടിയാ ണ് ഗര്‍ഭാശയത്തില്‍വച്ച് മരിച്ചത്. സ്വകാര്യആശുപത്രിയില്‍ നടത്തിയ പരിശോധനയി ല്‍ കുട്ടിക്ക് അനക്കമില്ലെന്ന് കണ്ടതോടെ യുവതിയെ പ്രസവത്തിന് വിധേയമാക്കുകയാ യിരുന്നു. പുറത്തേക്കുവന്ന കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നില്ല. സംഭവത്തെപ്പറ്റി ആശു പത്രി അധികൃതര്‍ പറയുന്നത്. ഗര്‍ണിയായ യുവതിക്ക് രക്തക്കുറവും കണ്ടെത്തിയിരു ന്നു. ഇതിന് രണ്ടാഴ്ചമുമ്പ് ചികിത്സയും തേടിയിരുന്നു. തുടര്‍ ചികിത്സയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഇവര്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു. പരി ശോധനയ്ക്കിടെ ഗര്‍ഭസ്ഥശിശുവിന്റെ അനക്കം കാണാത്തത് ഡോക്ടര്‍ ശ്രദ്ധയില്‍ പ്പെടുത്തി. അനക്കമുണ്ടായിരുന്നു എന്നാണ് ഇവര്‍ പ്രതികരിച്ചത്. എന്നാല്‍ സംശയം തോന്നിയതോടെ ഡോക്ടര്‍ ഇവരെ സ്‌കാനിങിനും വിധേയമാക്കി. അപ്പോഴാണ് കുഞ്ഞി ന് അനക്കമില്ലെന്ന് കണ്ടെത്തിയത്. ഇതോടെ യുവതിയെ പ്രസവത്തിന് വിധേയമാ ക്കുകയായിരുന്നു. ആവശ്യമായ രക്തവും മറ്റും സംഘടിപ്പിക്കുകയും ചെയ്തു. ഗര്‍ഭസ്ഥ ശിശു രണ്ടുദിവസംമുമ്പ് മരിച്ചിട്ടുള്ളതായാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാ യിട്ടുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!