മണ്ണാര്‍ക്കാട് : കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പില്‍ കാട്ടാനയിറങ്ങി വീണ്ടും കൃഷിനശിപ്പിച്ചു. താളിയില്‍ ഇപ്പു, അബ്ദുകുട്ടി എന്നിവരുടെ കായ്ഫലമുള്ള നിരവധി തെ ങ്ങുകളാണ് ഒറ്റ രാത്രികൊണ്ട് ഒറ്റയാന്‍ നിലംപരിശാക്കിയത്. ശനിയാഴ്ച രാത്രിയിലാണ് പിലാച്ചുള്ളി പാടത്ത് കാട്ടാന ഇറങ്ങിയത്. വലിയ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് പേറേണ്ടി വന്നിരിക്കുന്നത്. കൃഷിനാശമുണ്ടായ സ്ഥലം മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്ര സ് പ്രസിഡന്റ് അസീസ് ഭീമനാട് സന്ദര്‍ശിച്ചു. മഴക്കാലമായതോടെ കച്ചേരിപ്പറമ്പ് മേഖ ലയില്‍ കാട്ടാനശല്ല്യവും രൂക്ഷമാവുകയാണ്. ഒരാഴ്ച മുമ്പ് പിലാച്ചുള്ളി പാടത്തെത്തിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിച്ചിരുന്നു. സൈലന്റ് വാലി വനമേഖലയില്‍ നിന്നെത്തിയ കൂട്ടിയാനകള്‍ ഉള്‍പ്പെട്ട ഇരുപതംഗ സംഘം മേഖലയില്‍ ഭീതി പരത്തി വിഹരിച്ചിരുന്നു. പാണക്കാടന്‍ റിസര്‍വ് വനത്തില്‍ തമ്പടിച്ചിരുന്ന ഇവയെ വനപാലകര്‍ കാട്ടിലേക്ക് തുരത്തിയിരുന്നു. ഇപ്പോള്‍ ആറോളം വരുന്ന ആനകളാണ് വീണ്ടും കാടിറ ങ്ങിയെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ആനക്കൂട്ടം മുളകുവള്ളത്തെത്തിയിരു ന്നു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ ഇവയെ നെല്ലിക്കുന്ന് ഭാഗ ത്തേക്ക് തുരത്തി. കാട്ടാനകള്‍ എഴുത്തള്ളി വഴി പാണക്കാടന്‍ വനത്തിലേക്ക് കയറുക യാണ് ഉണ്ടായത്. ഈ കാട്ടാനക്കൂട്ടമായിരിക്കും കഴിഞ്ഞ ദിവസം പുളിച്ചിപ്പാറയിലേക്ക് എത്തിയിരിക്കുകയെന്നാണ് കരുതുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!