ചിറ്റൂര്‍: അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഗാര്‍ഡു കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ വണ്ടിത്താവളം കൈതറവ് സതീശന്‍(37), വണ്ടിത്താവളം അയ്യപ്പന്‍കാവ് കണ്ണന്‍(40) എന്നിവര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ.പി പ്രിയയാണ് ശിക്ഷവിധിച്ചത്. 2012 ഏപ്രില്‍ 25 ന് ചിറ്റൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയനിവാസന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം വണ്ടിത്താവളം പാറമേട് ഭാഗത്ത് വ്യാജമദ്യവില്‍പ്പന പരിശോധിക്കാന്‍ എത്തിയപ്പോഴാണ് എക്സൈസ് ഗാര്‍ഡുമാരായ കെ.ബഷീര്‍കുട്ടി, ആര്‍.പ്രദീപ് എന്നിവരെ പ്രതികള്‍ ആക്രമിക്കുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന് തടസം വരുത്തുകയും ചെയ്തത്. പുതുനഗരം പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷ നുവേണ്ടി ചിറ്റൂര്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബിസി ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!