മണ്ണാര്‍ക്കാട്: തിരൂര്‍ സ്വദേശിയായ വ്യവസായി സിദ്ദീഖിനെ കൊന്ന് ട്രോളി ബാഗിലാ ക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് ചുരത്തില്‍ തിരച്ചില്‍ ആരംഭിച്ചു. രണ്ട് ട്രോളി ബാഗുകളാണ് ചുരത്തില്‍ കണ്ടെത്തി യിട്ടുള്ളത്.കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖി(58)ന്റെ മൃതദേഹമാണെന്നാണ് സംശയം. സിദ്ദീഖിനെ കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊ ലപ്പെടുത്തിയത് സ്വന്തം ജീവനക്കാരനും സുഹൃത്തുക്കളുമാണെന്നാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നിന്നും പൊലിസ് കസറ്റഡിയിലെടുത്ത ഷിബിലി സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഒപ്പം പിടിയിലായ ഫര്‍ഹാന ഷിബിലിയുടെ പെണ്‍സുഹൃത്താണ്. ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷി ക്കും പിടിയിലായിട്ടുണ്ട്. ഇതില്‍ ഷിബിലിക്ക് പ്രായം 22 വയസ് മാത്രമാണ്. ഫര്‍ഹാ നയ്ക്ക് 18 വയസും. ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നാ ണ് വിവരം. ഫര്‍ഹാനയുടെ പ്രേരണയിലാണ് ആഷിക്ക് കൊലപാതകത്തിന്റെ ഭാഗമാ യതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിലവില്‍ ഈ മൂന്ന് പേരാണ് പൊലിസിന്റെ കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. സിദ്ദീഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഹണിട്രാപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരുന്നുണ്ട്. ഇതും അന്വേഷണ പരിധിയിലുണ്ട്.അട്ടപ്പാടി ചുരത്തില്‍ നടക്കുന്ന പൊലിസ് തെളിവെടുപ്പിനായി ആഷിക്കിനെ കൊണ്ട് പോകുമെന്നാണ് വിവരം.മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളി ബാഗില്‍ ഉപേക്ഷിച്ചതനെ കുറിച്ച് ആഷിക്കിനാണ് അറിവുള്ളതെന്നാണ് പ്രാഥമിക വിവരം.പെട്ടികള്‍ ഇവിടെ ഉപേക്ഷി ക്കുമ്പോള്‍ കാറില്‍ ആഷിക്കുമുണ്ടായിരുന്നുവത്രേ.സിദ്ദീഖിനെ കാണാതായതിന് പിന്നാലെ അക്കൗണ്ടില്‍ നിന്നും തുടര്‍ച്ചയായി പലയിടങ്ങളില്‍ നിന്നായി പണം പിന്‍ വലിച്ചിരുന്നു.ഇതില്‍ രണ്ട ്പുരുഷന്‍മാരും ഒരു സ്ത്രീയുമാണുള്ളതെന്ന് കണ്ടെത്തി യിരുന്നു.ഇത് ഷിബിലി,ആഷിക്ക്,ഫര്‍ഹാന എന്നിവരാണെന്നാണ് വിവരം. കോഴിക്കോ ട്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചത്.ഏതാണ്ട് മുഴുവന്‍ തുകയും അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും മകന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!