മണ്ണാര്‍ക്കാട്: മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നവം ബര്‍ ഒന്നിന് കേരളം പ്രതിരോധച്ചങ്ങല തീര്‍ക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചൊ വ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ഥാനവ്യാപകമായി ലഹരിവി രുദ്ധ ശൃംഖല തീര്‍ക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ജീവന ക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും ഗ്രന്ഥശാലകളും വ്യാപാരിക ളും പൊതുജനങ്ങളുമെല്ലാം ശൃംഖലയില്‍ കണ്ണിചേരും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തന്നെ ശൃംഖലയ്ക്കായി കേന്ദ്രീകരിക്കും. ട്രയലിന് ശേ ഷം കൃത്യം മൂന്ന് മണിക്ക് തന്നെ ശൃംഖല തീര്‍ക്കും. ശേഷം എല്ലാവ രും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കും. ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചിടുന്ന പരിപാടിയും നടക്കും.

വാര്‍ഡുകളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടി സംഘ ടിപ്പിക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാര്‍ഡുകളില്‍ പ്രധാന കേന്ദ്ര ങ്ങളിലായിരിക്കും പരിപാടി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കലാകായിക താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ഓരോ പരിപാടിയി ലും പങ്കെടുക്കും. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും ശൃംഖല സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ലഹരിവിരുദ്ധ ശൃംഖലയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പൊതു ജനങ്ങള്‍ എന്നിവര്‍ക്കൊപ്പം കാല്‍ലക്ഷം വിദ്യാര്‍ഥികളും തിരുവ നന്തപുരം നഗരത്തിലെ ശൃംഖലയില്‍ പങ്കാളികളാകും. വിവിധ ജില്ലകളില്‍ ശൃംഖലയ്ക്കൊപ്പം ലഹരിക്കെതിരെ വിപുലമായ പരി പാടികള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ പൊന്നാനി മുതല്‍ വഴിക്കടവ് വരെ 83 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ലഹരിവിരുദ്ധ ശൃംഖല തീര്‍ക്കും. വൈകുന്നേരം കേന്ദ്രീകരിക്കാന്‍ പ്രയാസമുള്ള മെഡിക്കല്‍ കോളേജ് പോലുള്ള സ്ഥാപനങ്ങളില്‍, സൗകര്യപ്രദമായ സമയം നിശ്ചയിച്ച് പരിപാടി നടത്താം.

മയക്കുമരുന്നിനെതിരെ ലോകത്ത് തന്നെ നടക്കുന്ന ഏറ്റവും വിപു ലമായ പ്രചാരണ പരിപാടികളിലൊന്നിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ദശലക്ഷക്ക ണക്കിന് പേരാണ് ലഹരിക്കെതിരെ കണ്ണിചേരുന്നത്. വിദ്യാര്‍ഥിക ളിലും യുവാക്കളിലും ലഹരിക്കെതിരെ ബോധവത്കരണം സൃഷ്ടി ക്കാനും സാമൂഹ്യമായ പ്രതിരോധം തീര്‍ക്കാനും സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ എന്‍ഫോഴ്സ്മെന്റ് നടപടികളും സ്വീകരിക്കുന്നുണ്ട്. ലഹരിമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനത്തിലെ സുപ്രധാന ചുവടുവെപ്പാകും ശൃംഖല. മയക്കുമ രുന്നിനെതിരെയുള്ള കേരളത്തിന്റെ ഈ മഹാപോരാട്ടത്തില്‍ പങ്കാ ളികളാകാന്‍ ഓരോ വ്യക്തിയും തയ്യാറാകണമെന്ന് മന്ത്രി എം.ബി. രാജേഷ് അഭ്യര്‍ഥിച്ചു.

ഒക്ടോബര്‍ ആറിന് മുഖ്യമന്ത്രിയാണ് ലഹരി വിരുദ്ധ പ്രചാരണത്തി ന്റെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചത്. പ്രചാരണത്തിന്റെ ബ്രാന്‍ ഡ് അംബാസിഡറായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി ലോഗോ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷത യില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ യും സഹകരണവും പിന്തുണയും ഉറപ്പാക്കിയിരുന്നു. അതോടൊപ്പം തന്നെ സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥി/ യുവജനസംഘടകള്‍, സര്‍ വ്വീസ് സംഘടനകള്‍, വ്യാപാരിവ്യവസായി സംഘടനകള്‍ എന്നിവ യുടെ യോഗവും വിളിച്ചുചേര്‍ത്തു.

ജനപ്രതിനിധികള്‍ അദ്ധ്യക്ഷന്‍മാരായി സാമൂഹ്യ-സാമുദായിക സം ഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, റസിഡ ന്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി വിവിധ വിഭാഗ ങ്ങളെ ഉള്‍പ്പെടുത്തി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, വാര്‍ഡുകളിലും ലഹരിവിരുദ്ധ ജനജാഗ്രതാ സമിതികള്‍ രൂപീകരി ച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സമിതികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.പ്രചാരണ പരിപാടിയുടെ ഭാഗമാ യി 2939 സ്‌കൂളുകള്‍, 444 കോളേജുകള്‍, 478 സ്‌കൂള്‍/കോളേജ് പി.ടി. എ-കള്‍, 541 ലൈബ്രറികള്‍, 1048 വാര്‍ഡുകള്‍, 178 ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബുകള്‍, 1848 കുടുംബശ്രീ യൂണിറ്റുകള്‍, 186 അതിഥി തൊഴിലാളി ക്യാമ്പുകള്‍, 126 റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവിട ങ്ങളില്‍ എക്സൈസ് വകുപ്പ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ തീരപ്രദേശത്ത് 50 പരിപാടികളും, ആദിവാ സി മേഖലയെ കേന്ദ്രീകരിച്ച് 220 പരിപാടികളും, മറ്റ് വിവിധ വിഭാഗ ങ്ങളുമായി ചേര്‍ന്ന് 1279 ലഹരിവിരുദ്ധ പരിപാടികളും നടത്തി.

ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് കാസര്‍ഗോഡ് നിന്ന് തിരുവനന്തപു രം വരെ എട്ടുദിവസം നീണ്ടുനിന്ന സൈക്കിള്‍ റാലി സംഘടിപ്പിച്ചു. എന്‍എസ്എസ്, എന്‍സിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയു ടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. മത്സ രങ്ങളും കലാജാഥകളും റാലികളും ഫ്ലാഷ് മോബും തെരുവ് നാടക ങ്ങളും പ്രചാരണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കേന്ദ്രങ്ങ ളില്‍ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വീടുകളിലും ഗ്രന്ഥശാലകളിലും കച്ചവട സ്ഥാപനങ്ങളിലും ലഹരിക്കെതിരെ ദീപം തെളിക്കുന്നത് പോലെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ എക്സൈസും പോലീസും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി യിട്ടുണ്ട്. എക്സൈസ് വകുപ്പ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് സെപ്തംബര്‍ 16 ന് ആരംഭിച്ചു. എല്ലാ എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കു ന്നുണ്ട്. മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി അവരെ നിരീക്ഷിച്ച് നിയമ ലംഘനങ്ങള്‍ക്കെ തിരെ കര്‍ശന നടപടികളും സ്വീകരിച്ച് വരുന്നു.

ലഹരി വിരുദ്ധ ശൃംഖലയില്‍ ചൊല്ലാനുള്ള പ്രതിജ്ഞ

മാനവരാശിയെ തകര്‍ക്കുന്ന മാരക വിപത്താണ് മയക്കുമരുന്ന് എന്ന യാഥാര്‍ഥ്യം ഞാന്‍ തിരിച്ചറിയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹ ത്തേയും പൂര്‍ണമായും നശിപ്പിക്കുമെന്നും ഞാന്‍ മനസിലാക്കുന്നു. ഞാനും എന്റെ സമൂഹവും ലഹരിയില്‍ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തും. ‘ജീവിതമാണ് ലഹരി’ എന്ന ആശയം എന്റെ ജീവിതത്തില്‍ പകര്‍ത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവി തത്തില്‍ ഈ ആശയം പകര്‍ത്തുന്നതിന് ഞാന്‍ പ്രയത്നിക്കുകയും ചെയ്യും. ‘ലഹരിമുക്തനവകേരളം’ പടുത്തുയര്‍ത്തുവാന്‍ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവര്‍ത്തിക്കുമെന്നും ഞാന്‍ ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!