അഗളി: അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് നവീകരണത്തില്‍ ആദ്യ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ പൂ ജ്യം കിലോ മീറ്റര്‍ മുതല്‍ എട്ട് കിലോ മീറ്റര്‍ വരെയുള്ള പ്രവൃത്തി വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ അട്ടപ്പാടി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകന യോഗം തീരുമാനിച്ചു.ഇതുമായി ബ ന്ധപ്പെട്ടുള്ള കേസിന്റെ കാര്യങ്ങളും വേഗത്തിലാക്കും. രണ്ടാം ഘട്ടം 8 മുതല്‍ 19 കിലോമീറ്റര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് നവംബര്‍ 15 നകം പൂര്‍ത്തിയാക്കും. 19 മുതല്‍ 52.6 കിലോമീറ്റര്‍ വരെയുള്ള മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബ റില്‍ തന്നെ കിഫ്ബി ബോര്‍ഡില്‍ അനുമതി നല്‍കാനാണ് തീരു മാനം. രണ്ടാമത്തെയും മൂന്നാമത്തെയും ഷെഡ്യൂളുകളുടെ അറ്റകു റ്റപണികള്‍ക്ക് നവംബര്‍ രണ്ടിന് ഭരണാനുമതി നല്‍കാന്‍ തീരുമാനി ച്ചു. ഡിസംബര്‍ 31 നകം പാച്ച് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കും. ഇതിനാ യി ചീഫ് എന്‍ജിനീയര്‍ പ്രസ്തുത മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തി ക്കും. പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ ഓഫീസും ചീഫ് എന്‍ജിനീയറു ടെ ഓഫീസും സമയബന്ധിതമായി പരിശോധിക്കും.ഇതിനായി പ്ര ത്യേക സംഘത്തെ നിയമിക്കും.

അട്ടപ്പാടി താവളം കുറവന്‍കണ്ടിയില്‍ തകര്‍ന്ന കലുങ്ക് പുന:സ്ഥാ പിക്കുന്നതിന് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായി കെ.ആര്‍. എഫ്.ബി എക്സിക്യൂട്ടിവ് എന്‍ജീനിയര്‍ ജയ പറഞ്ഞു. റോഡിന്റെ ഒരു വശത്തെ ഗതാഗതം പുന:സ്ഥാപിച്ചു. അടുത്തത് ഉടന്‍ പൂര്‍ത്തീ കരിക്കുമെന്നും അവര്‍ പറഞ്ഞു. റോഡ് പ്രവര്‍ത്തികള്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അട്ടപ്പാടിയില്‍ വീണ്ടും മന്ത്രി സന്ദ ര്‍ശിക്കും. ചുരം റോഡിലെ തകര്‍ന്ന ഒമ്പതാം വളവും മന്ത്രി സന്ദര്‍ ശിച്ചു. റോഡുകള്‍ ശാസ്ത്രീയമായി നിര്‍മ്മിക്കുന്നതിനാണ് വകുപ്പ് പ്രാധാന്യം നല്‍കുന്നത്. കേരളത്തിലെ കാലാവസ്ഥ മാറ്റം ഉള്‍ക്കൊ ണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ശാസ്ത്രീയമായി ഡിസൈന്‍ ചെയ്ത് നിര്‍ മിച്ച റോഡുകള്‍ ഇല്ലായെങ്കില്‍ റോഡ് തകര്‍ച്ച നേരിടേണ്ടി വരും. ഈ വിഷയത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോ കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തു ണ്ടാവുന്ന രീതി ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ റോഡുകളുടെ ദീര്‍ഘകാലപ്രശ്നം പരിഹരിക്കു കയാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വിവിധ പ്രവൃത്തികളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ യോഗത്തില്‍ ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തിലെടുത്ത തീരുമാനങ്ങളുടെ പു രോഗതി നവംബര്‍ പകുതിയോടെ പൊതുമരാമത്ത് വകുപ്പ് സെക്ര ട്ടറി അട്ടപ്പാടിയിലെത്തി വിശകലനം ചെയ്യും. അറ്റകുറ്റ പണിയുള്‍ പ്പെടെയുള്ളവ പൂര്‍ത്തിയാക്കുന്നതിന് സമയപരിധി തീരുമാനിച്ചിട്ടു ണ്ട്. അതിനനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.അട്ടപ്പാടിയിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി അവലോകനത്തിന് ശേഷമാണ് യോഗം ചേര്‍ന്നത്.

അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി പഞ്ചായത്ത് പ്രസിഡന്റ് അം ബിക ലക്ഷ്മണ്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് നീതു, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധിക ളായ സി.പി ബാബു, ടി.എം ശശി, കെ.ആര്‍.എഫ്.ബി, പ്രോജക്ട് ഡയറ ക്ടര്‍ ഡിങ്കി ഡിക്രൂസ്, സൂപ്രണ്ടിങ് എന്‍ജീനിയര്‍, കെ.എ. ദീപു, കെ. ആര്‍.എഫ്.ബി എക്സിക്യൂട്ടിവ് എന്‍ജീനിയര്‍ ജയ, എക്സിക്യൂട്ടീവ് എന്‍ ജിനീയര്‍ യു.പി ജയശ്രീ, ഡിവിഷണല്‍ ഓഫീസ് എക്സിക്യൂട്ടിവ് വി നോദ്, എ.ഇ മുഹമ്മദ് റഫീക്ക് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!