ചെന്നൈ: സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാക്കളി ലൊരാളും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടി യേരി ബാലകൃഷ്ണന്‍ (68) അന്തരിച്ചു.അര്‍ബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായി രുന്നു.രണ്ട് മാസം മുമ്പാണ് ആരോഗ്യനില വീണ്ടും വഷളായത്.2011-16 കാലയളവില്‍ കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാര വകു പ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.2001ലും 2011ലും നിയമ സഭയില്‍ പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചു.

ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തി ല്‍ അദ്ദേഹത്തെ തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്ര ട്ടറിയായി തെരഞ്ഞെടുത്തിരുന്നു.ആരോഗ്യാവസ്ഥ മോശമായതി നെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.തലശ്ശേരിയില്‍ നിന്നും അഞ്ച് തവണ (1982,1987,2001,2006,2011) നിയമസഭാംഗമായിട്ടുണ്ട്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് 2019 ഒക്ടോബറില്‍ യുഎസില്‍ ചികിത്സ തേടിയ അദ്ദേഹം ഈ വര്‍ഷം ഏപ്രില്‍ 30ന് യുഎസില്‍ തന്നെ തുടര്‍ ചികിത്സയ്ക്ക് പോയിരുന്നു.മെയ് 17ന് ചികിത്സക്ക് ശേഷം മടങ്ങിയെത്തും വരെ സംസ്ഥാന സെന്ററാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

2020ല്‍ ആരോഗ്യ കാരണങ്ങളാല്‍ അവധി വേണമെന്ന അദ്ദേഹ ത്തിന്റെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചതോടെ ഇടക്കാലത്ത് ഒരു വര്‍ഷം സെക്രട്ടറിയുടെ ചുമതല താല്‍ക്കാലിക മായി ഒഴിഞ്ഞു.നിലവിലെ പിബി അംഗം എ വിജയരാഘവനായി രുന്നു അന്ന് പകരം ചുമതല.കണ്ണൂര്‍ തല്ലറതലായി എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറു പ്പിന്റേയും നാരായണ അമ്മയുടേയും മകനായി 1953 നവംബര്‍ 16നാണ് ജനനം.കോടിയേരിയിലെ ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവ.ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം.മാഹി മഹാത്മാ ഗാന്ധി കോളേജ്,തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവടങ്ങളില്‍ പ്രീഡിഗ്രിയും ബിരുദ പഠനവും പൂര്‍ത്തിയാക്കഗി.

സിപിഎം നേതാവും തലശ്ശേരി മുന്‍ എംഎല്‍എയുമായ എംവി രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോ ഗ്രാഫിക് സെന്റര്‍ ജീവനക്കാരിയുമായ എസ് ആര്‍ വിനോദിനി യാണ് ഭാര്യ.ബിനോയ്,ബിനീഷ് എന്നിവരാണ് മക്കള്‍.മരുമക്കള്‍: ഡോ.അഖില,റിനീറ്റ.

NEWS COPIED FROM MANORAMA

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!