മണ്ണാര്‍ക്കാട്: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റ ലിജന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ പരി ശോധനകളില്‍ സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകള്‍ പിടികൂടി.രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും, തെറ്റായ തുമായ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പ് ശ്രമങ്ങളാണ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി യത്.നികുതി, പിഴ ഇനങ്ങളിലായി 79.48 കോടി രൂപ ഈടാക്കി. വി വിധ ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനകളും, സംസ്ഥാന അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ആട്ടോമാറ്റിക് നമ്പര്‍ പ്ളേറ്റ് റെക്കഗ്നിഷന്‍ ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വൈലെന്‍സ് സ്‌ക്വാഡുകളുടെ പരിശോധനയും, കൂടാതെ പാഴ്സല്‍ ഏജന്‍സികള്‍, റെയില്‍വേ സ്റ്റേഷ നുകള്‍ എന്നിവ കേന്ദ്രീകരിച്ചും നടത്തിയ പരിശോധന കളുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ പിടികൂടിയത്.

ജി.എസ്.ടി നിയമപ്രകാരം ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുന്നു എ ന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന വ്യാപ കമായി 2881 ടെസ്റ്റ് പര്‍ച്ചേസുകളാണ് നടത്തിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയ 1468 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുക്കുകയും, 20,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ചരക്ക് സേവന നികു തി നിയമം നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് ഒരു സാമ്പ ത്തിക വര്‍ഷത്തില്‍ ഇത്രയധികം ടെസ്റ്റ് പര്‍ച്ചേസുകള്‍ നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷവും ഇത്തരത്തില്‍ പരിശോധന തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍ നടത്തിയ രഹസ്യ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ 154 കട പരിശോധനകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടത്തി. ഇതേ തുടര്‍ന്ന് എടുത്ത 84 കേസുകളിലായി നിന്ന് 15.37 കോടി രൂപ ഈടാക്കി.

ബിസിനസ് ഇന്റലിജന്‍സ് ആന്‍ഡ് ഫ്രോഡ് അനലിറ്റിക്സ്, അനലിറ്റിക്സ് ഇന്‍സൈറ്റ് റിപ്പോര്‍ട്ട് തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗി ച്ച് ബിനാമി രജിസ്ട്രേഷന്‍, ബില്‍ ട്രേഡിങ്ങ്, സര്‍ക്കുലര്‍ ട്രേഡിങ്ങ്, വ്യാജ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കല്‍ എന്നിങ്ങനെ വിവിധ തര ത്തിലുള്ള വെട്ടിപ്പുകള്‍ കണ്ടെത്താനുള്ള നടപടികള്‍ തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ പറഞ്ഞു.സംസ്ഥാ ന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ ഡോ. രത്തന്‍ കേല്‍ ക്കര്‍, സ്പെഷ്യല്‍ കമ്മീഷണര്‍ ഡോ. വീണ എന്‍. മാധവന്‍ എന്നിവ രുടെ നേതൃത്വത്തില്‍ കമ്മീഷണറുടെ കാര്യാലയത്തിലെ ജോയി ന്റ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്), തിരുവനന്തപുരം, എറണാ കുളം, കോഴിക്കോട് മേഖലാ ഇന്റലിജന്‍സ് ജോയിന്റ് കമ്മീഷണര്‍ മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ഇന്റലിജന്‍ സ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!