തിരുവനന്തപുരം:നിർഭയവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനം ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിത മാണെന്നും ഈ തൊഴിലിന്റെ പ്രാധാന്യം മാധ്യമപ്രവർത്തകരും ജേ ർണലിസം വിദ്യാർഥികളും തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്ക ണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

കേരള മീഡിയ അക്കാദമിയുടെ 2018, 2019 വർഷങ്ങളിലെ മാധ്യമ അവാർഡുകളും അക്കാദമിയുടെ 2019-20 ലെ പി.ജി. ഡിപ്ലോമ കോ ഴ്‌സിലെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളും കോവളത്തെ കേ രള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ വിതരണം ചെയ്ത് സം സാരിക്കുകയായിരുന്നു ഗവർണർ.

അച്ചടിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതുമായ ഓരോ വാക്കിനും വളരെ പ്രാധാന്യമുണ്ട്. തൂലിക എഴുതാനുള്ള ഒരു ഉപകരണം മാത്ര മല്ല അത് അറിവിന്റെ ഉറവിടം കൂടിയാണ്. സ്വന്തം താത്പര്യങ്ങ ൾക്ക് അധീതമായി നിന്ന് വസ്തുതകൾ മനസ്സിലാക്കികൊണ്ടുള്ള റിപ്പോർട്ടിങ്ങ് രീതിയാണ് അവലംബിക്കേണ്ടത്.

ക്ലാസുമുറികളും സർവകലാശാലകളും ആശയങ്ങളുടെ വ്യാപാര കേന്ദ്രങ്ങളാണ്. പഠനം ഒരു തുടർപ്രക്രിയയാണ്. ഒരു ധ്യാനം പോലെ തന്നെ അറിവിനെ പിന്തുടരണം. എങ്കിൽ മാത്രമേ സമുന്നതമായ ആശയങ്ങൾ രൂപപ്പെടുത്താൻ സാധിക്കൂ.

ലഭിച്ച അവാർഡുകൾ കൂടുതൽ മഹത്തരമായ നേട്ടങ്ങൾക്ക് മാധ്യമ പ്രവർത്തകർക്ക് പ്രചോദനം നൽകുമെന്നും അതോടൊപ്പം അവ കൂടുതൽ ഉത്തരവാദിത്തങ്ങൾ അവാർഡ് ജേതാക്കൾക്ക് നൽകുന്നു വെന്നും ഗവർണർ പറഞ്ഞു.

ചടങ്ങിൽ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥികൾ സ്ത്രീധനവി രുദ്ധ പ്രതിജ്ഞ ഗവർണർക്ക് ഒപ്പിട്ടു നൽകി. എം. വിൻസന്റ് എം. എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കേരള മീഡിയ അക്കാദമി ചെ യർമാൻ ആർ.എസ്. ബാബു, അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കല. കെ, മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ, യുവജന കമ്മീ ഷൻ ചെയർപേഴ്‌സൺ ഡോ. ചിന്ത ജെറോം, അക്കാദമി വൈസ് ചെ യർമാൻ ദീപു രവി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറ ക്ട ർ ഡോ. എം. ശങ്കർ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!