തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളി ലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നി രീക്ഷണ സംഘങ്ങള്‍ രൂപീകരിക്കും. മണ്ഡലാടിസ്ഥാനത്തില്‍ റോ ഡുകളുടെ പ്രവൃത്തികള്‍, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അറിയിക്കുകയാണ് നിരീക്ഷണ സംഘത്തിന്റെ ചുമതലയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. മൂന്ന് ചീഫ് എന്‍ജിനിയര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല.നിയമസഭാ മണ്ഡലത്തില്‍ നിന്ന് നല്‍കുന്ന റിപ്പോര്‍ട്ട് മന്ത്രി യുടെ ഓഫീസില്‍ പരിശോധിക്കും. റോഡ് പരിപാലന വിഭാഗ ത്തി നാണ് ഇതിന്റെ മുഖ്യ ചുമതല. പുതുവര്‍ഷത്തില്‍ പദ്ധതിക്ക് തുട ക്കമാകുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ മിഷന്‍ ടീം ഇതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് ഫോട്ടോയും വീഡിയോയും സഹിതമാണ് റി പ്പോര്‍ട്ട് നല്‍കുക. ഇതിനായി പ്രത്യേക സോഫ്റ്റ്വെ യര്‍ വകുപ്പ് ത യ്യാറാക്കുന്നുണ്ട്.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അപ്പപ്പോള്‍ അറിയുന്നതിന് പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. മഴ കഴിഞ്ഞുള്ള റോഡ് നിര്‍മാണത്തിനായി 213.41 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതു മരാമത്ത് വകുപ്പ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാ ക്കാനും ഗുണമേന്‍മ ഉറപ്പു വരുത്താനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!