കോട്ടോപ്പാടം: ഞാറ് നട്ട് മൂന്ന് ദിവസം മാത്രമായ പാടത്ത് കാട്ടാന യിറങ്ങി കൃഷി നശിപ്പിച്ചു.തിരുവിഴാംകുന്ന് കരടിയോടില്‍ മുന്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയിലും സുഹൃത്ത് ഓടക്കുഴിയില്‍ മുഹമ്മദ് ബഷീറും ചേര്‍ന്ന് നടത്തുന്ന നെല്‍കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.ഇന്ന് രാവിലെയോടെയാ ണ് രണ്ട് കാട്ടാനകളെത്തിയത്.ഇവ പാടത്തിലിറങ്ങി നടന്നതോടെ യാണ് കൃഷി നശിച്ചത്.വിവരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

കരടിയോടില്‍ വനയോരത്തെ ആറ് ഏക്കറോളം സ്ഥലത്ത് കൃഷി വകുപ്പിന്റെ സഹായത്തോടെയാണ് ഇല്ല്യാസും സുഹൃത്ത് ബഷീ റും ചേര്‍ന്ന് കൃഷി നടത്തുന്നത്.കാര്യമായ ആദായമെന്നും ലഭിക്കു ന്നില്ലെങ്കിലും വര്‍ഷങ്ങളായി നെല്‍കൃഷി പിന്തുടര്‍ന്ന് വരുവരാണ് ഇരുവരും.കരടിയോട് മേഖലയില്‍ ഇവര്‍ മാത്രമാണ് നിലവില്‍ നെ ല്‍കൃഷി നടത്തി വരുന്നത്.ഈ കൃഷിയ്ക്കാണ് ഇപ്പോള്‍ കാട്ടാനകള്‍ ഭീഷണിയായി മാറിയിരിക്കുന്നത്.നട്ട് ദിവസങ്ങള്‍ മാത്രമായ നെല്‍ കൃഷിയില്‍ കാട്ടാനയിറങ്ങിയതിനെ തുടര്‍ന്നുണ്ടായ നാശത്തില്‍ ഏകദേശം 12,000 രൂപയോളമാണ് നഷ്ടം സംഭവിച്ചിട്ടുള്ളതെന്ന് ഇല്ല്യാ സ് താളിയില്‍ പറഞ്ഞു.നഷ്ടപരിഹാരം ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ഇല്ല്യാസ് ആവശ്യപ്പെട്ടു.

വന്യമൃഗശല്ല്യം കാരണം വനയോരത്തെ കര്‍ഷകര്‍ കൃഷിയില്‍ നി ന്നും പിന്‍വാങ്ങുന്ന സാഹചര്യമാണ് ഉള്ളത്.കാട്ടാനയ്ക്ക് പുറമേ, കാട്ടുപന്നി,മയില്‍,കുരങ്ങുകള്‍ എന്നിവയെല്ലാം കൃഷിയ്ക്ക് വെല്ലു വിളിയാണ്.കാലാവസ്ഥാ വ്യതിയാനം വന്യമൃഗശല്ല്യം പോലെയുള്ള പ്രതിസന്ധികളെ അവഗണിച്ചാണ് ഇല്ല്യാസിനേയും ബഷീറിനേയും പോലെയുള്ള കര്‍ഷകര്‍ ഇപ്പോഴും വനയോരത്തെ മണ്ണില്‍ കൃഷി യെ വേരറ്റ് പോകാതെ പിടിച്ച് നിര്‍ത്തുന്നത്.എന്നാല്‍ രൂക്ഷമാകുന്ന വന്യമൃഗശല്ല്യം കര്‍ഷകനെ കൃഷിയില്‍ നിരാശനാക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!