മണ്ണാര്‍ക്കാട്: ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു നിയമ സഭ മണ്ഡ ലത്തിലും പാലക്കാട് രൂപത ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ മത്സ രിപ്പിക്കുകയോ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് ഔദ്യോഗിക പിന്തു ണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്ന് രൂപത പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ.ജോബി കാച്ചപ്പിള്ളി വാര്‍ത്താ കുറിപ്പില്‍ അറിയി ച്ചു.ആരെങ്കിലും അപ്രകാരം വോട്ട് ചോദിക്കുന്നുണ്ടെങ്കില്‍ അതിന് രൂപത അധികാരികള്‍ ഒരു തരത്തിലും ഉത്തരവാദികളല്ല. ഓരോ രുത്തരും അവരവരുടെ വിവേചനാധികാരം ഉപയോഗിച്ച് സമ്മതി ദാന അവകാശം വിനിയോഗിക്കേണ്ടതാണെന്നും പാലക്കാട് രൂപത അറിയിച്ചു.

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സഭയുടെ ഔദ്യോഗിക പിന്തുണയോടെ ഒരു സ്ഥാനാര്‍ത്ഥിയേയും നിറുത്തിയതായി ഔദ്യോഗിക തലങ്ങളി ല്‍ നിന്നും ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പിതാക്കന്‍മാരു ടേ യോ അച്ചന്‍മാരുടേയോ അനുവാദത്തോടും പിന്തുണയോടും കൂടി യാണ് വോട്ട് ചോദിച്ച് വരുന്നതെങ്കില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും ഗൂളിക്കടവ് ഫാത്തിമ മാതാ ചര്‍ച്ച വികാരി ഫാ.ബിജു കല്ലിങ്ങലും അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!