അഗളി:അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ സമ്പാര്‍ക്കോടില്‍ ആദിവാസി യുവതിക്ക് കുത്തേറ്റു.ബോഡിചാളയിലെ രാജന്റേയും ഉഷയുടേയും മകള്‍ രേഷ്മ (22)യ്ക്കാണ് കുത്തേറ്റത്.യുവതിയെ വിദ ഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട്ടില്‍ നിന്നും സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കൂലിപ്പ ണിക്കായി എത്തിയ സ്ത്രീയുടെ മകന്‍ 12 വയസ്സുകാരന്‍ കത്തിയെ റിഞ്ഞ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കത്തി മുതുകില്‍ കുത്തിക്കയറിയെന്നാണ് പോലീസിന് ലഭിച്ച വിവരം.ബോഡിച്ചാള ഊരില്‍ നിന്നും യുവതി സമ്പാര്‍ക്കോട് ഭാഗത്ത് ട്യൂഷനെടുക്കാന്‍ പോവുകയായിരുന്നു.

ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ യുവതിയെ കുത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണെന്നാവശ്യപ്പെട്ട് അഗളിയില്‍ റോഡ് ഉപരോധിച്ചു. സ്ഥലത്തെത്തിയ അഗളി എഎസ്പി പദംസിംഗ് അന്വേഷണം നട ത്താമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!