പാലക്കാട് : പ്രളയത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വലി യതോതില്‍ ഈട് നില്‍ക്കുന്ന  റോഡുകളുടെ മികവുറ്റ പുനര്‍നിര്‍ മ്മാണം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വേഗത, കാര്യക്ഷമത, ഗുണനില വാരം, നൂതനവും ആധുനികവുമായ സാങ്കേതികവിദ്യ, ദീര്‍ഘകാല ഈടുനില്‍പ്പ് എന്നിവ ഉറപ്പുവരുത്തിയുള്ള നിര്‍മ്മാണരീതിയാണ് നടപ്പില്‍ വരുത്തുക. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലു ള്‍പ്പെടുത്തി ലോക ബാങ്കിന്റെ സഹായത്തോടെ നിര്‍മിക്കുന്ന പാല ക്കാട് -പെരിന്തല്‍മണ്ണ റോഡ് വികസന പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

പാലക്കാട് പെരിന്തല്‍മണ്ണ റോഡില്‍ മുണ്ടൂര്‍ മുതല്‍ തൂത ജംഗ്ഷന്‍ വരെയുള്ള 36.8 കിലോമീറ്റര്‍ റോഡ് 18 മാസം കൊണ്ട് പൂര്‍ത്തിയാ ക്കും. റോഡുകളുടെ അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണികളും നിര്‍ മാണം നടത്തുന്ന കെ.എം.സി കണ്‍സ്ട്രക്ഷന്‍സ് നടപ്പിലാക്കും. പ്രളയഭീഷണിയുള്ള റോഡെന്ന നിലയിലാണ് പാലക്കാട്-പെരിന്തല്‍ മണ്ണ റോഡിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പദ്ധതിയില്‍ ഉള്‍ പ്പെടുത്തിയ ജില്ലയിലെ അട്ടപ്പാടി താവളം- മുള്ളി റോഡ് നിര്‍മാണ വും വൈകാതെ ആരംഭിക്കും.

പ്രളയത്തില്‍ തകര്‍ന്ന 11000 കിലോമീറ്റര്‍ റോഡ്, നൂറിലധികം പാല ങ്ങള്‍ എന്നിവ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാ ക്കിയിട്ടുണ്ട്. 1783 കോടി പ്രളയകാലത്തില്‍ തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കാന്‍ ചെലവഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5000 റോഡുകളുടെ പുനര്‍നിര്‍മാണമാണ് നടക്കുന്നത്. കൂടാതെ നബാര്‍ഡ് സഹായ ത്തോടെ 950 കോടിയുടെ റോഡ് നവീകരണവും കിഫ്ബി ഫണ്ടില്‍ നിന്നും 14700 കോടിയുടെ റോഡ് നവീകരണവും അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രതിസ ന്ധിയുടെ കാലഘട്ടത്തിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അലംഭാ വം ഇല്ലാതെ പൊതുമരാമത്ത് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്ക മിതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. എം.എല്‍.എമാരായ കെ.വി വിജയദാസ്, പി.കെ ശശി, പി. ഉണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി ബിന്ദു, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാസ്റ്റര്‍, കോങ്ങാട്, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

‘പുതിയ കാലം പുതിയ നിര്‍മ്മാണം’ ആശയത്തില്‍ ഊന്നിയുള്ള പുനരുദ്ധാരണ പ്രവൃത്തികള്‍

പ്രളയത്തില്‍ തകര്‍ന്നുപോയ റോഡുകള്‍ പുനര്‍നിര്‍മ്മി ക്കുന്ന തിനായി രൂപം കൊടുത്തിട്ടുള്ള റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി ‘പുതിയ കാലം പുതിയ നിര്‍മ്മാണം’ എന്ന ആശയത്തില്‍ ഊന്നിയാണ് ജില്ലയിലെ മലമ്പുഴ, കോങ്ങാട്,  ഒറ്റപ്പാ ലം,  ഷൊര്‍ണൂര്‍ നിയോജക മണ്ഡലങ്ങളുടെ കടന്നുപോകുന്ന പാലക്കാട് പെരിന്തല്‍മണ്ണ സംസ്ഥാനപാതയുടെ മുണ്ടൂര്‍ ജങ്ക്ഷന്‍ മുതല്‍ തൂത ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്.

കെ.എസ്.റ്റി.പി ( കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട്) വഴി നട പ്പാക്കുന്ന പദ്ധതിക്കായി 360.35 കോടിയുടെ സാങ്കേതിക അനുമ തിയാണ് ലഭിച്ചിരിക്കുന്നത്.  ഹൈദരാബാദ് ആസ്ഥാനമായ കെഎം സി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മ്മാണം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

റോഡ് സുരക്ഷയും പ്രകൃതിക്ഷോഭങ്ങളുടെ അതിജീവനത്തിനും പരിഗണന നല്‍കുന്ന നൂതനവും സാങ്കേതികത്തികവുള്ളതുമായ നിര്‍മാണ രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്. നിലവിലുള്ള രണ്ടുവരി പാതയെ നാലുവരിപാതയാക്കി നവീകരിക്കുകയും നിലവിലുള്ള അഞ്ച് പാലങ്ങളില്‍ 2 എണ്ണം വീതി കൂട്ടുകയും ഒന്ന് പുതുക്കി പണിയുകയും ഒരു പാലത്തിന് സമാന്തരമായി മറ്റൊരി പാലം നിര്‍മ്മിക്കുകയും ചെയ്യും. കൂടാതെ സംരക്ഷണഭിത്തി, കലുങ്കുകള്‍,  ഡ്രെയിനേജ്,  നടപ്പാത,  ഹാന്‍ഡ്‌റൈയില്‍,  ക്രാഷ് ബാരിയര്‍,  ബസ് ബേ,  ബസ് ഷെല്‍ട്ടര്‍ എന്നിവ നിര്‍മ്മിക്കും. ജംഗ്ഷനുകളുടെ നവീകരണം, റോഡ് മാര്‍ക്കിങ്ങ്,  ദിശാ  സൂചന ബോര്‍ഡുകള്‍,  വേഗത നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റോഡ് നിര്‍മ്മാണത്തില്‍ ശാസ്ത്രീയ സമീപനമെന്ന് മന്ത്രി ജി. സുധാകരന്‍

മികച്ച നിലവാരത്തിലുള്ള റോഡ് ലക്ഷ്യമിട്ട് ഒരു കിലോമീറ്ററിന് ഏകദേശം ഒരു കോടി ചെലവാക്കി ശാസ്ത്രീയ സമീപനത്തോ ടെയാണ് റോഡ് നിര്‍മിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. റീബില്‍ഡ് കേരള പദ്ധതിയിലുള്‍ പ്പെടു ത്തി പുനര്‍നിര്‍മിക്കുന്ന പാലക്കാട്- പെരിന്തല്‍മണ്ണ റോഡ് നിര്‍ മാണോദ്ഘാടനത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡ് നിര്‍മാണത്തിന് കരാറെടുത്ത കമ്പനികളെ കൃത്യമായി പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ബന്ധിതരാകുന്ന സമീപനമാണ് പൊതുമരാമത്തുവകുപ്പ് സ്വീകരിക്കുന്നത്. പാലക്കാട് ജില്ലയുടെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയ്ക്ക് രണ്ടു റോഡുകളാണ് അനുവദിച്ചിരിക്കുന്നത്.  മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തുടര്‍ച്ചയായ മഴ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു ണ്ട്. ഇത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനപ്പൂര്‍വമല്ല. സംസ്ഥാനത്തെ റോഡ് ഗതാഗത രംഗത്തെ പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ച് കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!