പാലക്കാട്: ജില്ലയില്‍ ചികിത്സയിലുള്ള ആറുപേരില്‍ നാലുപേരുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഏപ്രില്‍ 21 രോഗബാധ സ്ഥിരീകരിച്ച കഞ്ചിക്കോട് ജോലി ചെയ്തിരുന്ന യു.പി സ്വദേശി, വിള യൂര്‍, കാവില്‍പാട്, മലപ്പുറം സ്വദേശികളുടെ ഫലമാണ് നെഗറ്റീവാ യത്. ഒരുതവണകൂടി പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ ആശുപത്രി വിടാന്‍ അനുവദിക്കും. കൂടാതെ തുടര്‍ച്ചയായി പരിശോ ധന നടത്തേണ്ടി വന്ന മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച കോട്ടോപ്പാ ടം സ്വദേശിയുടെ അവസാനം നല്‍കിയ സാമ്പിളിന്റെ പരിശോധ നാഫലം നെഗറ്റീവായിട്ടുണ്ട്. അടുത്ത പരിശോധനയും നെഗറ്റീവാ യാലെ ആശുപത്രി വിടാനാവൂ. ഏപ്രില്‍ 21 ന് രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുള്ള കുഴല്‍മന്ദം സ്വദേശിയുടെ രണ്ടാം പരി ശോധനാഫലം പോസിറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീ വമായി തുടരുന്നു. നിലവില്‍ അഞ്ചുപേരാണ് ചികിത്സയിലു ള്ളത്. (മലപ്പുറം  സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍).നിലവില്‍ 3318 പേര്‍ വീടു കളിലും 49 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര്‍  ഒറ്റപ്പാ ലം താലൂക്ക്  ആശുപത്രിയിലും,6 പേര്‍ മണ്ണാര്‍ക്കാട്  താലൂക്ക്  ആശു പത്രികളിലുമായി ആകെ 3378 പേരാണ്  നിരീക്ഷണത്തിലുള്ളത്.  ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട തില്ലെന്ന് ഡി.എം.ഒ അറിയിച്ചു.

പരിശോധനക്കായി ഇതുവരെ അയച്ച 2014 സാമ്പിളുകളില്‍ ഫലം വന്ന 1766 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും രോഗമുക്തരായി  ആശുപത്രി വിട്ടിരുന്നു.ആകെ 29523 ആളു കളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 26145 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.4386 ഫോണ്‍ കോളു കളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് തിരിച്ചും ഇടവഴികളിലൂടെയും ചെറിയ നാട്ടുവഴികളിലൂടെയും അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നത് കര്‍ ശനമായി നിരോധിച്ചതാണ്. ലോക്ക്  ഡൗണ്‍ നിബന്ധനങ്ങള്‍ ലംഘി ച്ച് യാത്രചെയ്താല്‍ കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം രണ്ടു വര്‍ഷം തടവോ 10000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. ഇത്തരത്തില്‍ ആരെ ങ്കിലും അന്തര്‍സംസ്ഥാന യാത്ര  ചെയ്യുന്നതായി വിവരം ലഭിച്ചാല്‍ അടിയന്തരമായി അധികൃതരെ അറിയിക്കേണ്ടതാണ്.

24*7 കാള്‍ സെന്റര്‍ നമ്പര്‍:  0491 2505264, 2505189, 2505847

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!