തിരുവനന്തപുരം: കേരളത്തിൽ വിവാഹമോചന കേസ് ഫയൽ ചെയ്തിട്ടുളള മാതാപി താക്കളുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കുടുംബ കോടതി സാഹ ചര്യങ്ങളും സംബന്ധിച്ച പഠനറിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർ പേഴ്സൺ കെ.വി.മനോജ്കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളിൽ പ്രാഥമിക പഠനം നടത്തുകയും തുടർന്ന് എല്ലാ ജില്ലകളിലെയും കോടതികൾ കമ്മിഷൻ ജീവനക്കാർ നേരിട്ട് സന്ദർശി ച്ചുമാണ് പഠനം പൂർത്തിയാക്കിയത്. വിവാഹമോചനം ഓരോ കുടുംബങ്ങളെയും വ്യ ത്യസ്തമായ തലങ്ങളിൽ ബാധിക്കുന്നു. കുട്ടികൾ ദു:ഖം, കോപം, ഉത്കണ്ഠ, ഭയം, ആശയ ക്കുഴപ്പം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കോടതി നടപടിക്രമങ്ങ ളുമായി ബന്ധപ്പെട്ട് എത്തുന്ന കുട്ടികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവ രുന്നത് കടുത്ത മാനസിക, ശാരീരിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നതായും പഠനം വെളി വാക്കുന്നു.
സംസ്ഥാനത്തെ 35 കുടുംബ കോടതികളിലെയും ശിശു സൗഹൃദ അന്തരീക്ഷവും കമ്മിഷൻ പഠന വിധേയമാക്കിയിട്ടുണ്ട്. കോടതി പരിസരത്ത് കുട്ടികൾക്ക് അനു യോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും വിനോദ വിജ്ഞാന പ്രവർത്തി കളിൽ ഏർപ്പെടുന്നതിന് സൗകര്യങ്ങളില്ലാത്തതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കമ്മിഷന്റെ ശുപാർശകളിൻമേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് പഠന റിപ്പോർട്ട് വിവിധ വകുപ്പുകൾക്കും കൈമാറിയിട്ടുണ്ട്.
