മണ്ണാര്‍ക്കാട് : കഥാപ്രസംഗ കലയുടെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി കേരള സം ഗീത നാടക അക്കാദമി സംസ്ഥാനതല കഥാപ്രസംഗമഹോത്സവം സംഘടിപ്പിക്കും. ദക്ഷിണ മേഖല, മധ്യമേഖല, ഉത്തരമേഖല എന്നിവിടങ്ങളിലായാണ് കഥാപ്രസംഗ മഹോത്സവം നടക്കുക. ഇതിന്റെ ഭാഗമായി കഥാപ്രസംഗ കലയില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്കും യുവകാഥികര്‍ക്കും കഥാപ്രസംഗ ശില്പശാലയും ഒരുക്കും . ഓരോ മേഖലകളിലായി അഞ്ചുദിവസം വീതമാണ് കഥാപ്രസംഗമഹോത്സവം സംഘടിപ്പി ക്കുക. ശില്പശാലയും കഥാപ്രസംഗ അവതരണവും അടങ്ങുന്നതാണ് കഥാപ്രസംഗമഹോ ത്സവം. ഓരോ ദിവസവും രാവിലെ 8.30 മുതല്‍ ആരംഭിക്കുന്ന ശില്പശാലയില്‍ വൈകീട്ട് 30 മിനുട്ട് വീതം ദൈര്‍ഘ്യമുള്ള യുവകാഥികരുടെ രണ്ട് ലഘു അവതരണങ്ങളും മുതിര്‍ ന്ന കാഥികന്റെ അവതരണവും ഉണ്ടായിരിക്കും . ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള കാഥികര്‍ക്കാണ് മഹോത്സവത്തില്‍ അവതരണം നടത്തുന്നതിന് അവസരം ലഭിക്കുക. കഥാപ്രസംഗ ശില്പശാലയില്‍ കഥാപ്രസംഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മി കച്ച അധ്യാപകരുടെ ക്ലാസ്സുകള്‍, അഭിനയ പ്രാധാന്യമുള്ള ഇതര രംഗകലകളെ സംബ ന്ധിച്ചുള്ള സോദ്ദാഹരണ പ്രഭാഷണങ്ങള്‍,മുതിര്‍ന്ന കലാകാരന്മാരുമായുള്ള മുഖാമുഖം എന്നിവയും ഉണ്ടായിരിക്കും. കഥാപ്രസംഗ ശില്പശാലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്ക് മാത്രമാണ് പ്രവേശനമെങ്കിലും വൈകീട്ട് നടക്കുന്ന അവതരണം കാണു ന്നതിന് കലാപ്രേമികള്‍ക്കും അവസരം ഒരുക്കും. കഥാപ്രസംഗം എന്ന കലയെ ആഴ ത്തില്‍ അറിയുന്നതിനും അറിവ് പങ്കുവെയ്ക്കുന്നതിനുമുള്ള വേദിയുമായാണ് കഥാപ്രസംഗമഹോത്സവം ഒരുക്കുന്നതെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.

അവതരണം നടത്തുന്നതിന് അവസരം

കഥാപ്രസംഗ മഹോത്സവത്തില്‍ അവതരണം നടത്തുന്നതിന് അവസരം. ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള കാഥികര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ അക്കാദമിയുടെ വെബ്സൈറ്റായ www.keralasangeethanatakaakademi.inല്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത്,അവതരണത്തിന്റെ 15 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതം സെപ്തംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. പ്രതിലോമകര മായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അവതരണങ്ങള്‍ അനുവദിക്കുന്നതല്ല. നേരിട്ടോ, തപാല്‍/കൊറിയര്‍ മുഖേനെയോ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.

യുവകാഥികര്‍ക്കായി ശില്പശാല

കഥാപ്രസംഗ ശില്പശാലയില്‍ പതിനെട്ടിനും മുപ്പത്തിയഞ്ച് വയസ്സിനും ഇടയില്‍ പ്രാ യമുള്ള യുവകാഥികര്‍ക്ക് പങ്കെടുക്കാം.ഓരോ മേഖലയിലെയും ശില്പശാലയില്‍ 25 പഠിതാക്കള്‍ക്കാണ് അവസരം. ഇതിനുള്ള അപേക്ഷഫോം അക്കാദമിയുടെ വെ ബ്സൈറ്റില്‍ ലഭ്യമാണ്. ഇതു കൂടാതെ ഓരോ മേഖലയിലും അഞ്ച് വീതം നിരീക്ഷ കര്‍ക്കും ശില്പശാലയുടെ ഭാഗമാകാം. കഥാപ്രസംഗത്തെകുറിച്ച് ഗവേഷണം നടത്തു ന്നവര്‍,പഠനം നടത്തുന്നവര്‍,വാര്‍ത്തകളും ഓണ്‍ലൈന്‍ പ്രമോഷനുകളും തയ്യാറാ ക്കുന്നവര്‍ എന്നിവര്‍ക്കാണ് നിരീക്ഷകരായി മുന്‍ഗണന നല്‍കുക. നിരീക്ഷകരും ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അതേ അപേക്ഷഫോമില്‍ തന്നെയാണ് അപേക്ഷിക്കേണ്ടത്.ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യഭക്ഷണവും താമസ സൗകര്യവും അക്കാദമി ഒരുക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി സെപ്തംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്-0487 2332134.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!