ചെറുതുരുത്തി: ചെറുതുരുത്തി കൊച്ചിന്‍പാലത്തിന് സമീപം ബസ് കാത്തിരിപ്പു കേന്ദ്ര ത്തില്‍ തമിഴ്‌നാട് സ്വദേശിയായ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൂ രമായ കൊലപാതകമാണെന്നു തെളിഞ്ഞു. സ്ത്രീയുടെ സ്വകാര്യ ഭാഗത്തിലൂടെ കുത്തിക്കയറ്റിയ വടി ആന്തരികാവയവങ്ങളെ തകര്‍ക്കുകയും അമിതരക്തസ്രാവമു ണ്ടാക്കുകയും ചെയ്തതാണ് മരമകാരണം. സേലം വിഴുപ്പം കല്ലേക്കുറുശ്ശി തമിഴരശ്ശിന്റെ ഭാര്യ ശെല്‍വി (55)യാണ് തിങ്കളാഴ്ച മരിച്ചത്. ഒപ്പം താമസിച്ചിരുന്ന തമിഴരശനെ (57) അറസ്റ്റ് ചെയ്തു.

പോസ്റ്റുമാര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തമിഴരശന്‍ ആറുവര്‍ഷമായി ശെല്‍വിയുടെ കൂടെയാണ്. ആക്രി പെറുക്കിവിറ്റാണ് ജീവിച്ചിരുന്നത്. രണ്ടുപേരും തമ്മില്‍ രാത്രി പതിവായി തര്‍ക്കമുണ്ടാകാറുണ്ട്. തിങ്കളാഴ്ച രാവിലെ ശെല്‍ വി മരിച്ചുകിടക്കുന്നതായി തമിഴരശന്‍ തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പൊലിസ് പോസ്റ്റുമാര്‍ട്ടത്തിനയച്ചു. ഇരുവരും സ്ഥിരം തര്‍ക്കമുണ്ടാക്കാറു ള്ളതിനാല്‍ ചെറുതുരുത്തി പൊലിസ് തമിഴരശനെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രാത്രി ഒരു മണി ക്കുശേഷം ഒരു കടയുടെ മുന്നില്‍ നിന്ന് തമിഴരശന്‍ ശെല്‍വിയെ പൊക്കിയെടു ത്തുകൊണ്ട് വന്ന് ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കിടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. ഈ തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്തതപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

രാത്രി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരു ന്നെന്നും മൊഴിനല്‍കി. തുടര്‍ന്ന് തൃശ്ശൂര്‍ എസ്പി ഇളങ്കോ, വടക്കാഞ്ചേരി സിഐ റിജില്‍ എം തോമസ്, ചെറുതുരുത്തി എസ്‌ഐ എആര്‍ നിഖില്‍, എസ്‌ഐ വിനു എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പു നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച വടി കണ്ടെ ടുത്തു. ഫോറന്‍സിക് വിഭാഗം, വിരലടയാളവിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരു മെത്തി തെളിവുകള്‍ ശേഖരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!