തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശിക അതിവേഗം കൊടുത്തു തീര്‍ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍കാരുടെ കുടിശികകളും വേഗത്തില്‍ കൊടുത്തുതീര്‍ക്കാന്‍ കഴിയുമെ ന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016ലെ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ 1600 രൂപയില്‍ എത്തിനില്‍ക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടി ക്കാട്ടി. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനു പ്രത്യേക സംവിധാനം സര്‍ക്കാര്‍ സൃഷ്ടിച്ചു. പക്ഷേ, ഒരു കാര്യവും കേരളത്തില്‍ കൃത്യമായി നടക്കാന്‍ പാടില്ലെന്നു നിര്‍ബന്ധമു ള്ളവര്‍ ആ പ്രത്യേക സംവിധാനത്തെയും ലക്ഷ്യമിട്ടു. അതിനായി രൂപീകരിച്ച കമ്പനി എടുക്കുന്ന വായ്പകള്‍ സര്‍ക്കാര്‍ കൃത്യമായി തിരിച്ചടക്കുന്നതാണെങ്കിലും സര്‍ക്കാരി ന്റെ കടമെടുപ്പില്‍പ്പെടുത്തുകയും അതിലൂടെ അവകാശപ്പെട്ട കടമെടുപ്പു പരിധി യില്‍ കുറവുവരുത്തുകയും ചെയ്തു. ഇതുമൂലം കുറച്ചു മാസം കൃത്യമായി പെന്‍ഷന്‍ കൊടുക്കാന്‍ കഴിയാതിരുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ ഓരോ മാസവും ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കുന്നുണ്ട്. അതു മുടക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. കുടിശികത്തുക ഒന്നിച്ചു കൊടുത്തുതീര്‍ക്കാന്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രയാസം കൊണ്ടു കഴിയില്ല. എന്നാല്‍ കുടിശിക അതിവേഗം കൊടുത്തു തീര്‍ക്കും.

സാമ്പത്തിക പ്രതിസന്ധിയില്‍പ്പോലും സര്‍ക്കാര്‍ ജീവക്കാരുടെ ശമ്പളം കൃത്യമായി നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ജീവനക്കാര്‍ക്ക് അര്‍ഹമായ ഡിഎ കൃത്യമായി നല്‍കുന്നതിനു പ്രയാസങ്ങളുണ്ടെന്നതു യാഥാര്‍ഥ്യമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ വിഷമം ജീവനക്കാര്‍ എല്ലാക്കാലത്തും അനുഭവിക്കേണ്ടിവരില്ല. ഏറ്റവും അടുത്ത അവസരത്തില്‍ത്തന്നെ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലേക്കു കടക്കാന്‍ പറ്റുന്ന സാഹചര്യത്തിലേക്കു സര്‍ക്കാര്‍ എത്തുമെന്നാണു പ്രതീക്ഷ. പെന്‍ ഷന്‍കാരുടെ ഡി.ആര്‍. പ്രശ്നവും കാലവിളംബമില്ലാതെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!