ശുപാര്‍ശയില്‍ വന്യജീവിമേല്‍പ്പാലം മുതല്‍ നിര്‍മിതബുദ്ധികാമറ വരെ

മണ്ണാര്‍ക്കാട് : മേഖലയില്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്ന വനാതിര്‍ത്തിക ളില്‍ വന്യജീവിപ്രതിരോധത്തിന് ഒരുക്കേണ്ട സംവിധാനങ്ങളെ കുറിച്ച് വനംവകുപ്പ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. മണ്ണാര്‍ക്കാട്, സൈലന്റ്വാലി വനം ഡിവിഷനുകള്‍ ആകെ 163.79 കോടി രൂപയുടെ നിര്‍ദേശങ്ങളാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കി യത്. വനയോരങ്ങളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗ ങ്ങള്‍ കണ്ടെത്തുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി.ജയപ്രസാദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞമാസം 27ന് തിരുവിഴാംകുന്ന്, പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് സമ്പൂര്‍ണ വന്യജീവി പ്രതിരോധത്തിനുള്ള പദ്ധതിസമര്‍പ്പിക്കാന്‍ വനംഡിവിഷനുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് പ്രകാരം ഇവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറും. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്കാവശ്യമായ തുക ദേശീയപാത അതോ റിറ്റി അനുവദിക്കും. കോട്ടോപ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്നില്‍ 650 മീറ്ററോളം നിക്ഷിപ്ത വനഭൂമിയും ഏറ്റെടുക്കുന്നുണ്ട്. പാലക്കാട് നിന്നും കോഴിക്കോട്ടേയ്ക്കുള്ള ഹൈവേ കടന്നുപോകുന്നത് കല്ലടിക്കോട്, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, അലനല്ലൂര്‍ വഴിയാണ്.

പുത്തന്‍ആശയമായി വന്യജീവി മേല്‍പ്പാലവും

തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പാണക്കാടന്‍ നിക്ഷിപ്ത വനത്തിലേ ക്ക് സൈലന്റ് വാലി മലനിരകളില്‍ നിന്നുള്ള കാട്ടാനകളുടെ സഞ്ചാരത്തിന് വന്യജീ വി മേല്‍പ്പാലം നിര്‍മിക്കണമെന്നത് മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. മുപ്പതേക്കര്‍ ഭാഗത്ത് റോഡിന് കുറുകെ 10 മീറ്റര്‍ വീതിയിലും 20 മീറ്ററോളം നീളത്തിലും മേല്‍പ്പാലമൊരുക്കണമെന്നാണ് ശുപാര്‍ ശ. ഇതിന് മൂന്ന് കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. കൂടാതെ പാണക്കാ ടന്‍ നിക്ഷിപ്ത വനത്തിന് ചുറ്റിലും, കുരുത്തിച്ചാല്‍ മുതല്‍ ആനമൂളി വരെയും റെയില്‍ വേലി നിര്‍മാണം, ആനമൂളി മുതല്‍ വേലിക്കാട് വരെ നിര്‍മിക്കാന്‍ പോകുന്ന സൗരോ ര്‍ജ്ജ തൂക്കുവേലിയുടെ പരിപാലനം, നിര്‍മിത ബുദ്ധി, ഡ്രോണ്‍ നിരീക്ഷണ സംവിധാ നം, ദ്രുതപ്രതികരണ സേനയുടെ ശാക്തീകരണം തുടങ്ങിയവ മണ്ണാര്‍ക്കാട് വനംഡിവി ഷന്‍ നല്‍കിയ പ്രൊപ്പോസലില്‍ ഉള്ളതെന്ന് അറിയുന്നു. പദ്ധതികള്‍ക്കായി ആകെ 68 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

വന്യജീവി സാന്നിദ്ധ്യം മുന്‍കൂട്ടി അറിയാന്‍ നിര്‍മിതബുദ്ധി കാമറകള്‍

സൈലന്റ്വാലി വനാതിര്‍ത്തികളില്‍ വന്യജീവി സാന്നിദ്ധ്യം മുന്‍കുട്ടി അറിയാന്‍ 18 നിര്‍മിതബുദ്ധി കാമറകള്‍ സ്ഥാപിക്കണമെന്ന് സൈലന്റ് വാലി വനംഡിവിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. 43 കിലോ മീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജ തൂക്കുവേലി, റെയി ല്‍വേലി, വനത്തിനുള്ളില്‍ മൂന്ന് ചെക്ഡാം, പതിനഞ്ച് ഹെക്ടറില്‍ സ്ട്രിപ് പ്ലാന്റിംഗ്, 30 കിലോ മീറ്റര്‍ ദൂരത്തില്‍ ജൈവവേലി നിര്‍മാണം, തീപ്പിടിത്തം അണയ്ക്കാന്‍ രണ്ട് വാഹനങ്ങള്‍, ദ്രുതപ്രതികരണ സേനയ്ക്ക് നാല് വാഹനങ്ങള്‍, മൂന്ന് സംരക്ഷണ ക്യാംപ് ഷെഡ്ഡുകള്‍ എന്നിവ ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം നടപ്പിലാക്കു ന്നതിന് 95.79 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!